തിരുവനന്തപുരം: ഫെയ്‌സ് ബുക്ക് പരിചയം മുതലെടുത്ത് 53 കാരിയെ വശത്താക്കി നഗ്ന ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് നായർ(44) ആണ് അറസ്റ്റിലായത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ മധ്യവയസ്‌കയാണ് വഞ്ചിക്കപ്പെട്ടത്.
വിവാഹ ബന്ധം വേർപെടുത്തിയതിനു പിന്നാലെയാണ് ഇവർ ഫെയ്‌സ് ബുക്കിലൂടെ പ്രദീപ് നായരുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു.
എന്നാൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായർ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകിയത്. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ വെച്ച് താലി കെട്ടുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടിൽവെച്ചും ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനിടെ പരാതിക്കാരിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പ്രദീപ് നായർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
അടുത്തിടെ അവധി കഴിഞ്ഞ വിദേശത്ത് മടങ്ങിയെത്തിയപ്പോഴാണ് പ്രദീപ് നായർക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇതേക്കുറിച്ച് പ്രദീപ് നായരോട് ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ പ്രദീപ് നായർ, പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് 53കാരി പൊലീസിൽ പരാതി നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ട് കാലിയാക്കി; യുവാവും കാമുകിയും അറസ്റ്റിൽ
രാജ്കോട്ട്: ഇന്‍റർനെറ്റിൽ അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ പിൻവലിച്ച അക്കൗണ്ടന്‍റ് പിടിയിൽ. ഇർഫാൻ ഷെയ്‌ഖ് എന്നയാളുടെ സ്ഥാപനത്തിലെ അക്കൗണ്ടന്‍റായിരുന്ന തുഷാർ സേജ്പാൽ ആണ് പിടിയിലായത്. പിൻവലിച്ച തുകയിൽ കുറച്ച് കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ബാക്കി പോൺ വീഡിയോ കാണാനായി ചിലവാക്കുകയായിരുന്നു.
2019 നും 2020 നും ഇടയിലാണ് ഇത്രയുമധികം തുക പിൻവലിച്ചത്. അശ്ലീല വീഡിയോകൾക്ക് അടിമയായ തുഷാർ സേജ്പാൽ 16 ലക്ഷം രൂപ ഇതിനായി മാത്രം ചിലവാക്കിയിട്ടുണ്ട്. ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി. ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
സേജ്പാലിന്‍റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്‍റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപയാണ് ഇർഫാൻ ഷെയ്ഖിനെ കബളിപ്പിച്ച് സേജ്പാൽ കാമുകിക്കും പോൺവീഡിയോകൾക്കുമായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇർഫാൻ ഷെയ്ഖ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സേജ്പാൽ, കാമുകി സപ്ന, സപ്നയുടെ അമ്മ തുടങ്ങി ഏഴ് പേർക്കെതിരെയാണ് ഇർഫാൻ ഷെയ്ഖ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സേജ്പാൽ അടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
Post A Comment: