ഇടുക്കി: വണ്ടിപ്പെരിയാറിനെ ഞെട്ടിച്ച് വീണ്ടും പീഡനം. 16 വയസുകാരിയായ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. മത്തായിമൊട്ട എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിഖ്നേഷ് (22) ആണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച വിഖ്നേഷ് ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാൾ പീഡിപ്പിക്കുന്നത് നേരിൽ കണ്ടത്.
തുടർന്ന് വീട്ടുകാർ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മോൻസന്‍റെ തിരുമ്മു കേന്ദ്രത്തിൽ എട്ട് ഒളിക്യാമറ
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുവതി. മോൻസൺ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വിട്ടത്. മോൻസന്‍റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മോൻസന്‍റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തത്. തന്‍റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്‌ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.
നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്‌ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.
Post A Comment: