കോട്ടയം: 10 വയസുകാരി മകളെ 74 കാരൻ പീഡിപ്പിച്ചതിനു പിന്നാലെ ഇരയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പീഡന വിവരം പുറത്ത് വന്നത്.
സംഭവത്തിനു ശേഷം സമൂഹത്തിൽ ഒറ്റപ്പെടുത്തലുണ്ടായതിനെ തുടർന്നാണ് കുട്ടിയുടെ പിതാവ് ജീവനൊടുക്കിയതെന്നാണ് വിവരം. കുറിച്ചിയിൽ ഇവർ താമസിച്ചിരുന്ന ഭാര്യാവീടിന് തൊട്ടടുത്ത് ഇടിഞ്ഞുവീഴാറായ സ്വന്തം വീട് ഉണ്ടായിരുന്നു. അവിടെ എത്തിയാണ് ഇയാൾ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് ബന്ധുക്കൾ സംഭവം അറിയുന്നത്.
കുട്ടി പീഡനത്തിനിരയായത് മുതൽ ഇദ്ദേഹം കടുത്ത മാനസിക പ്രശ്നങ്ങളിൽ ആയിരുന്നു. നേരത്തെയും ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പലചരക്ക് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരൻ യോഗി ദാസൻ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നതടക്കം ഇയാൾ ചെയ്യുമായിരുന്നു. ആരോടും പറയരുത് എന്ന് പറഞ്ഞ് കുട്ടിക്ക് മിഠായി നൽകുകയായിരുന്നു. കുട്ടി മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കൾക്ക് സംശയം തോന്നി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്. 74കാരനായ വൃദ്ധൻ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.
Post A Comment: