ഇടുക്കി: ഫുട്‌ബോൾ കളിക്കുന്നതിനിടെ കാൽ തെന്നി വീണ് പരുക്കേറ്റ 17 കാരൻ മരിച്ചു. തൂക്കുപാലം അൻപതേക്കർ കോലത്ത് മോഹനൻ- സുധ ദമ്പതികളുടെ മകൻ അജിത് (ശാലു-17) ആണ് മരിച്ചത്. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയായിരുന്നു അജിത്.
കോളെജ് ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ബുധനാഴ്ച്ച വൈകിട്ടായിരുന്നു അപകടം. കാലു തെന്നി വീണു പരുക്കേറ്റ അജിത്തിനെ ഉടൻ തന്നെ കളമശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
വാക്‌സിനെടുത്താൻ കൂടെ കിടക്കാൻ പെണ്ണ് ഫ്രീ
വിയന്ന: കോവിഡ് പ്രതിരോധത്തിനു സമ്പൂർണ വാക്‌സിനേഷനാണ് ലോകാരോഗ്യ സംഘടന അടക്കമുള്ളവർ നിർദേശിക്കുന്നത്. എന്നാൽ പല രാജ്യങ്ങളിലും വാക്‌സിനേഷൻ വലിയ വെല്ലുവിളിയായി മാറിയിക്കുകയാണ്. ആളുകൾ വാക്‌സിനെടുക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം.
സമാനമായ വെല്ലുവിളിയെ മറ്റൊരു വിധത്തിൽ നേരിടുകയാണ് ഓസ്ട്രിയയിലെ ഒരു ക്ലബ്. വാക്‌സിനെടുക്കാൻ വരുന്നവർക്ക് ഫ്രീ സെക്‌സാണ് ഇവിടെ നൽകുന്നത്. സോനാ ക്ലബാണ് വമ്പൻ ഓഫർ പുറപ്പെടുവിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ മലയാളികൾക്ക് അതിശയം തോന്നുമെങ്കിലും ഓസ്ട്രിയയിൽ ഇത്തരം ലൈംഗിക വ്യാപാരം നടത്തുന്ന ക്ലബുകൾ ധാരാളമാണ്.
ഇതിനാലാണ് വാക്‌സിനേഷനും ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം സൗജന്യ സെക്‌സാണ് ക്ലബിന്‍റെ ഓഫർ. ഇത് പുറത്തായതോടെ നിത്യേന വാക്‌സിനെടുക്കാൻ വരുന്നവരുടെ തിരക്കാണത്രേ ക്ലബിൽ.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് ഏത് വിധേനയും ആളുകളെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. അതേസമയം ഫ്രീ സെക്‌സിനു വരുന്നവർക്കായി പ്രത്യേക സമയവും ക്ലബ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാല് മുതല്‍ രാത്രി 10വരെയാണ് ഇത്തരക്കാർക്ക് സമയം. നവംബര്‍ അവസാനം വരെയുള്ള എല്ലാ തിങ്കളാഴ്ചയുമാണ് ഈ ഓഫര്‍ ഉണ്ടാവുകയെന്നാണ് സോനാ ക്ലബ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ലൈലാഷെര്‍ റോയിട്ടേഴ്സ് ടിവിയോട് പറഞ്ഞു.
വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് 50ശതമാനത്തോളം കുറവുണ്ടായ വേശ്യാലയത്തിന്‍റെ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഓസ്ട്രിയയുടെ മൊത്തത്തിലുള്ള വാക്‌സിനേഷന്‍ നിരക്കില്‍ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടുള്ളത്.
Post A Comment: