www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാക്‌സിനെടുത്താൽ കൂടെ കിടക്കാൻ പെണ്ണ് റെഡി; വമ്പൻ ഓഫറുമായി ക്ലബ്

Share it:



വിയന്ന: കോവിഡ് പ്രതിരോധത്തിനു സമ്പൂർണ വാക്‌സിനേഷനാണ് ലോകാരോഗ്യ സംഘടന അടക്കമുള്ളവർ നിർദേശിക്കുന്നത്. എന്നാൽ പല രാജ്യങ്ങളിലും വാക്‌സിനേഷൻ വലിയ വെല്ലുവിളിയായി മാറിയിക്കുകയാണ്. ആളുകൾ വാക്‌സിനെടുക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം. 

സമാനമായ വെല്ലുവിളിയെ മറ്റൊരു വിധത്തിൽ നേരിടുകയാണ് ഓസ്ട്രിയയിലെ ഒരു ക്ലബ്. വാക്‌സിനെടുക്കാൻ വരുന്നവർക്ക് ഫ്രീ സെക്‌സാണ് ഇവിടെ നൽകുന്നത്. സോനാ ക്ലബാണ് വമ്പൻ ഓഫർ പുറപ്പെടുവിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ മലയാളികൾക്ക് അതിശയം തോന്നുമെങ്കിലും ഓസ്ട്രിയയിൽ ഇത്തരം ലൈംഗിക വ്യാപാരം നടത്തുന്ന ക്ലബുകൾ ധാരാളമാണ്.  

ഇതിനാലാണ് വാക്‌സിനേഷനും ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം സൗജന്യ സെക്‌സാണ് ക്ലബിന്‍റെ ഓഫർ. ഇത് പുറത്തായതോടെ നിത്യേന വാക്‌സിനെടുക്കാൻ വരുന്നവരുടെ തിരക്കാണത്രേ ക്ലബിൽ. 

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് ഏത് വിധേനയും ആളുകളെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. അതേസമയം ഫ്രീ സെക്‌സിനു വരുന്നവർക്കായി പ്രത്യേക സമയവും ക്ലബ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാല് മുതല്‍ രാത്രി 10വരെയാണ് ഇത്തരക്കാർക്ക് സമയം. നവംബര്‍ അവസാനം വരെയുള്ള എല്ലാ തിങ്കളാഴ്ചയുമാണ് ഈ ഓഫര്‍ ഉണ്ടാവുകയെന്നാണ് സോനാ ക്ലബ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ലൈലാഷെര്‍ റോയിട്ടേഴ്സ് ടിവിയോട് പറഞ്ഞു. 

വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് 50ശതമാനത്തോളം കുറവുണ്ടായ വേശ്യാലയത്തിന്‍റെ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഓസ്ട്രിയയുടെ മൊത്തത്തിലുള്ള വാക്‌സിനേഷന്‍ നിരക്കില്‍ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടുള്ളത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക മഴയും ഉരുൾപൊട്ടലും 

കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. വീടുകൾ തകർന്നു. നിരവധി പേരെ മാറ്റി പാർപ്പിച്ചു. എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇവിടെ രണ്ട് വീടുകൾ തകർന്നിട്ടുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്‍റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരുക്കേറ്റിട്ടുണ്ട്. ‌ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ രക്ഷപ്പെടുത്തി. ജോസിന്‍റെ വീട്ടിന്‍റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു. 

രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. പുലർച്ചെ അഞ്ച് മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്കാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നാലോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന  പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല

Share it:

Viral

world

Post A Comment: