പാലക്കാട്: മാസം തികയും മുമ്പേ ജനിച്ച നവജാത ശിശുവും അമ്മയും മരിച്ചു. അഗളി കൊറവൻകണ്ടി ഊരിലെ തുളസി ബാലകൃഷ്‌ണൻ (23)നും കുട്ടിയുമാണ് മരിച്ചത്.
ശിശു കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് മരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അത്യാഹിതം നടന്നത്. അരിവാൾ രോഗബാധിതയായിരുന്നു തുളസി.
പ്രസവം അടുത്തതോടെ ഇവർ അരിവാൾ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നത് നിർത്തിവച്ചിരുന്നു. ഇതേ തുടർന്ന് രോഗം മൂർച്ഛിച്ചതാവാം മരണ കാരണം എന്നാണ് നിഗമനം. ജനുവരിയിലായിരുന്നു പ്രസവം നടക്കേണ്ടത്. എന്നാൽ മാസം തികയും മുൻപ് പ്രസവം നടക്കുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി
അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post A Comment: