ബംഗളൂരു: കടത്തി വിടാത്ത ക്ഷേത്രത്തിനു പതിനായിരം രൂപ സംഭാവന നൽകി യാചക സ്ത്രീ. കർണാടകയിലാണ് സംഭവം. കഡൂർ ടൗണിൽ നിർമാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിനാണ് കെമ്പമ്മാ എന്ന സ്ത്രീ സംഭാവന കൈമാറിയത്.
കഴിഞ്ഞ ദിവസം രാവിലെ കെമ്പമ്മാ ക്ഷേത്രത്തിലെത്തി ക്ഷേത്രം അധികാരികളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവിടെയുള്ള ജീവനക്കാർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ ആദ്യം അനുമതി നൽകിയില്ല. കാണണം എന്ന് ആവർത്തിച്ചതോടെ പ്രവേശന അനുമതി നൽകി. തുടർന്നാണ് കെമ്പമ്മ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നൽകുമെന്ന് ജീവനക്കാരെ അറിയിച്ചത്.
അഞ്ഞൂറിന്‍റെ ഇരുപത് നോട്ടുകൾ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി. വർഷങ്ങളായി സൂക്ഷിച്ചുവെച്ച പണമാണ് കെമ്പമ്മാ കൈമാറിയത്. ക്ഷേത്രത്തിന്‍റെ ഗോപുര നിർമാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നേരത്തെയും ഇവർ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്‌തിരുന്നു. കെമ്പമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാർ പ്രതികരിച്ചു. കഡൂർ സായി ബാബ ക്ഷേത്രത്തിനു സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പമ്മ കഴിയുന്നത്. വർഷങ്ങളായി ഇവിടെ കഴിയുന്ന കെമ്പമ്മയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് സൗജന്യമായാണ് ഭക്ഷണം കൊടുക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി
അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post A Comment: