കൊൽക്കത്ത: ചിപ്‌സ് കഴിക്കുന്നതിനിടെ 12 വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ വിസിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. 11 മാസത്തിനു ശേഷമാണ് വിസിൽ നീക്കം ചെയ്‌തത്. ജനുവരിയിലാണ് സംഭവം. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പുർ സ്വദേശി റയ്ഹാൻ ലസ്‌കറാണ് അബദ്ധത്തിൽ വിസിൽ വിഴുങ്ങിയത്.
തുടർന്ന് എസ്‌എസ്‌കെഎം ആശുപത്രിയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഒട്ടോറിനോളറിംഗോളജിയിലെയും ഹെഡ് ആൻഡ് നെക്ക് സർജറിയിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ വിസിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വിസിൽ വിഴുങ്ങിയതിനു പിന്നാലെ കുട്ടി വായ തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് എസ്‌എസ്‌കെഎം ആശുപത്രിയിൽ എത്തുന്നതെന്ന് കുട്ടിയുടെ അഛൻ പറഞ്ഞു.
വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അഛൻ പറഞ്ഞു. ശ്വാസകോശത്തിനുള്ളിലെ വിസിൽ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്-റേയും സിടി സ്കാനും ഞങ്ങൾ നടത്തി, ആവശ്യമായ മരുന്നുകൾ നൽകി.
ഇതിന് പിന്നാലെയാണ് വിസിൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. ഞങ്ങൾ ഒരു ബ്രോങ്കോസ്കോപ്പി നടത്തി, തുടർന്ന് ഒപ്റ്റിക്കൽ ഫോഴ്‌സ്‌പ്പ് ഉപയോഗിച്ചാണ് വിസിൽ പുറത്തെടുത്തതെന്ന് ശസ്ത്രക്രിയയ്ക്ക് നേത്വത്വം നൽകിയ ഡോ. അരുണാഭ സെൻഗുപ്ത പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ശബരിമല; പത്ത് ദിവസത്തിനിടെ വരുമാനം 10 കോടി കവിഞ്ഞു
ശബരിമല: തീർഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം പത്ത് കോടി കവിഞ്ഞു. നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വരുമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.
ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർശനം നടത്തിയത്. സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.
Post A Comment: