കൊച്ചി: ആലുവയിൽ ജീവനൊടുക്കിയ എൽ.എൽ.ബി വിദ്യാർഥിനി നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. മരിച്ച മൊഫീയ പെർവീണിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത്. നിലവിൽ കസ്റ്റഡിയിലുള്ള മൊഫിയയുടെ ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നുവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.
ഗൾഫിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ മൊഫിയയുമായി അടുപ്പം സ്ഥാപിച്ചത്. എന്നാൽ വിവാഹ ശേഷം ഇയാൾ ഗൾഫിലേക്ക് പോയില്ല. മറ്റു ജോലിക്കും പോകാതെ വന്നതോടെ വീട്ടിലെ കാര്യങ്ങൾ പ്രതിസന്ധിയിലായി. സിനിമാ മേഖലയിലേക്ക് പോകുകയാണെന്ന് പറഞ്ഞതോടെ മൊഫിയ ഏറെ സപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഒന്നിനും ശ്രമിക്കാതെ മൊബൈലിൽ സമയം ചിലവഴിക്കുന്നതായിരുന്നു ഇയാളുടെ രീതി.
വിവാഹത്തിന്‍റെ ആദ്യ മാസങ്ങളിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇരവരും പിന്നീട് പ്രശ്‌നങ്ങളിലേക്ക് വഴുതി വീഴുകയായിരുന്നു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമായായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. മൊഫിയയുടെ ശരീരം മുഴുവൻ പച്ചകുത്താൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പച്ചകുത്തുന്നത് ഇഷ്‌ടമില്ലാതിരുന്നതിനാൽ മൊഫിയ അത് സമ്മതിച്ചിരുന്നില്ല.
ഇതോടെ കിടപ്പറയിൽ ഇയാൾ വൈകൃതങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. വികാരം ഉണ്ടാകാൻ ഭാര്യയുടെ ശരീരം മുഴുവൻ പച്ചകുത്തണമെന്നായിരുന്നു ഇയാളുടെ നിലപാട്. ഇയാൾ ലൈംഗിക വീഡിയോകൾ കണ്ടിരുന്നതായും സംശയിക്കുന്നുണ്ട്. ഇത്തരം വീഡിയോകളിൽ ശരീരത്തിൽ പച്ചകുത്തിയ സ്ത്രീകളെ കണ്ടിട്ടാണ് ഭാര്യയെ ഇതിനു നിർബന്ധിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
രാത്രിയിൽ കിടപ്പറയിലെത്തിയാൽ കേട്ടാൽ അറക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഇയാൾ നിർബന്ധിച്ചിരുന്നു. ഇക്കാര്യങ്ങൾ മൊഫിയ തങ്ങളോട് തുറന്നു പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. കിടപ്പറയിലെ ലൈംഗിക വൈകൃതങ്ങൾ പുറത്തു പറയുമെന്നായതോടെ ഇയാൾ മൊഫിയയെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്. തൊടുപുഴയിലെ കോളെജിൽ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയായിരുന്നു മൊഫിയ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി
അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post A Comment: