കൊച്ചി: കാർ അപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിലെ പ്രതി സൈജു തങ്കച്ചന്‍റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ. കൊച്ചിയിലെ ആഫ്റ്റർ പാർട്ടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ഇയാളുടെ ഫോണിൽ നിന്നും ലഭിച്ചത്. പ്രമുഖരടക്കം നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും ഫോണിലുണ്ടായിരുന്നു.
മോഡലുകളുടെ മരണത്തോടെ വിവാദത്തിലായ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുൾപ്പെടെ കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലെ ലഹരിപാർട്ടിയുടെ വിവരങ്ങളാണ് ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്നത്. ഡിജെ, റേവ് പാർട്ടികളുടെയും തുടർന്ന് നടക്കുന്ന ആഫ്റ്റർ പാർട്ടികളുടെയും നിർണായക ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ലഹരി നൽകി സൈജു തങ്കച്ചൻ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു. ജില്ലയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിക്ക് ശേഷം നടക്കുന്ന ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനാണ് സൈജു.
പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്‌തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കോൾ റെക്കോർഡുകൾ, വാട്‌സാപ്പ് ചാറ്റ് എന്നിവയും പരിശോധിക്കും. മോഡലുകളെ സൈജു പിന്തുടർന്നത് ദുരുദേശത്തോടെയാണെന്നും ഇയാൾ ചോദ്യം ചെയ്യലിൽ മൊഴി കൊടുത്തിട്ടുണ്ട്.
ഹോട്ടലിലോ, തന്‍റെ വീട്ടിലോ തങ്ങിയ ശേഷം പിറ്റേന്നു പോകാൻ മോഡലുകളെ നിർബന്ധിച്ചെന്നാണ് ഇയാൾ പറയുന്നത്. വഴങ്ങാതിരുന്നതോടെ ഭീഷണി മുഴക്കുകയും തുടർന്ന് ഭയന്നു പോയ മോഡലുകളും സുഹൃത്തുക്കളും അതിവേഗം കാർ ഓടിച്ചു പോകുകയായിരുന്നുവെന്നും സൈജു വെളിപ്പെടുത്തി. സൈജു മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു. നമ്പർ 18 ഹോട്ടലുടമയ റോഡിയെ വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഇന്ന് നടക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഇന്നും ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോഡ് മുതൽ കോട്ടയം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്‍റീമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്.
Post A Comment: