കിളിമാനൂർ: ഭാര്യയെയും മക്കളെയും കൊല്ലാൻ വീടിനു തീയിട്ട മദ്യപൻ അറസ്റ്റിൽ. മടവൂര്‍ ചെങ്കോട്ടുകോണം ചരുവിള സുനില്‍ (34) ആണ് പള്ളിക്കൽ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ സുനിൽ ഭാര്യയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു.
രാത്രിയില്‍ മിക്കപ്പോഴും ഇവരെ വീട്ടിൽ നിന്നും ഇറക്കി വിടാറുമുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവദിവസം അര്‍ധരാത്രി ഒന്നോടെ മദ്യലഹരിയിലെത്തുകയും പതിവ് പോലെ ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ ഇതിന് തയ്യാറാകാത്തതോടെ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിച്ചു. തുടര്‍ന്ന് വീടിന് തീയിട്ടു. തീ പടര്‍ന്നതോടെ അമ്മയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂര്‍ണമായും കത്തിനശിച്ചു.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പള്ളിക്കല്‍ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം.സഹില്‍, എ.എസ്.ഐ അനില്‍ കുമാര്‍, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഇടുക്കിയിൽ മാരക ലഹരിയുമായി യുവതിയും സുഹൃത്തും പിടിയിൽ
ഇടുക്കി: മാരക ലഹരിമരുന്നുമായി റിസോർട്ട് നടത്തിപ്പുകാരനും സുഹൃത്തായ യുവതിയും എക്സൈസിന്‍റെ പിടിയിൽ. കുമളിയിൽ റിസോർട്ട് ഏറ്റെടുത്ത് നടത്തുന്ന മുറിഞ്ഞ പുഴ സ്വദേശി ഷെബിൻ മാത്യു, ഇയാളുടെ പെൺ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര മോഹൻ (20) എന്നിവരാണ് പിടിയിലായത്. .06 എം.ജി നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
അറസ്റ്റിലായ ഷെബിൻ മാത്യുവിനെ കാണാൻ കൊടുങ്ങല്ലൂരിൽ നിന്നും സാന്ദ്ര മോഹൻ ഇന്നലെയാണ് കുമളിയിൽ എത്തിയത്. സാന്ദ്രയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ മുറിയിൽ കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ഇരുവരും വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സന്ദർശനത്തിനെത്തി. യുവതി മയക്കുമരുന്നുമായി ജില്ലയിലെത്തിയിട്ടുണ്ടെന്ന എക്സൈസ് ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ എക്സൈസ് സംഘം പിന്തുടരുന്നുണ്ടായിരുന്നു.
പരുന്തുംപാറയിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോളാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ താമസിച്ച മുറിയിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ല.
കണ്ടെത്തിയ ലഹരി വസ്‌തു ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്നതാണ്. യുവതിക്ക് ആരാണ് ലഹരി കൈമാറിയതെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ഇതിനു മുമ്പും സമാനമായി യുവതി ലഹരി ഇവിടേക്ക് കടത്തിയിരുന്നുവോയെന്നും സംംശയിക്കുന്നുണ്ട്. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Post A Comment: