കൊച്ചി: ഒറ്റക്ക് താമസിച്ച വയോധികയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം കവർച്ച. മുളവുകാടാണ് സംഭവം. പരുക്കേറ്റ 63 കാരിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുണ്ടിപ്പറമ്പിൽ പരേതനായ ചാനിയുടെ ഭാര്യ സിൽവി (63) ക്കാണ് പരുക്കേറ്റത്.
പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്കടുത്താണ് ഇവർ താമസിച്ചിരുന്നത്. സ്‌റ്റെയർ റൂമിനോട് ചേർന്നുള്ള വാതിലിന്‍റെ ഷീറ്റ് പൊളിച്ചാണ് മോഷ്‌ടാവ് വീട്ടിൽ കടന്നതെന്നാണ് സൂചന.
മുറിയിലെത്തിയ മോഷ്‌ടാവ് പണം ആവശ്യപ്പെട്ടു. തുടർന്ന് കഴുത്തിൽ കിടന്നിരുന്ന സ്വർണമാല ഊരിക്കൊടുക്കാൻ ആവശ്യപ്പെട്ടു. നൽകാത്തതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് ഇവരുടെ തലയിൽവെട്ടുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയ സമയത്ത് സിൽവി തന്നെ അടുത്തുള്ള ബന്ധുവിനെ ഫോണിൽ വിളിച്ച് ആക്രമത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ ഇവർ രക്തം വാർന്ന് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻ തന്നെ മുളവുകാട് പൊലീസ് സ്ഥലത്തെത്തി ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിൽവിക്ക് ബോധം തെളിഞ്ഞാൽ മാത്രമേ വീട്ടിൽ നിന്ന് എന്തെല്ലാം നഷ്‌ട പ്പെട്ടിട്ടുണ്ടെന്ന് അറിയാനാവു. ഭർത്താവും മക്കളും മരിച്ചതിനെ തുടർന്ന് സിൽവി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ഇവർ ചെറിയ ഒരു ഹോട്ടൽ നടത്തുന്നുണ്ട്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യയുള്ളത്
ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്.
ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്.
Post A Comment: