തിരുവനന്തപുരം: ഇഷ്‌ടമില്ലാത്ത ആളുമായി വിവാഹം കഴിക്കാനൊരുങ്ങിയ മകളെയും വീട്ടുകാരെയും വെട്ടിപരുക്കേൽപ്പിച്ച് ഗൃഹനാഥൻ. ആറാലുംമൂട് പൂജാ നഗർ മണ്ണാറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് കേസിൽ അറസ്റ്റിലായത്.
ഇയാളുടെ മകൾ പ്രണയിച്ചിരുന്ന ആളുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതിൽ താൽപര്യമില്ലാത്തതിനെ തുടർന്നാണ് പ്രദീപ് ചന്ദ്രൻ മകളെയും ഭാര്യയെയും മകനെയും വെട്ടി പരുക്കേൽപ്പിച്ചത്.
തലയ്‌ക്കേറ്റ പരിക്കുമായി കതിർ മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഭാര്യയെയും മക്കളെയും വെട്ടിയതിനു ശേഷം പിതാവ് ഒളിവിൽ പോയിരുന്നു. എന്നാൽ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു.
മകളുടെ വിവാഹം തൻ്റെ ഇഷ്ടമില്ലാതെ നടത്തുന്നതിനുള്ള ദേഷ്യം കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി ആണ് ഭാര്യയെയും മക്കളെയും ഇയാൾ ആക്രമിച്ചത്. ബംഗളുരുവിലെ സ്വകാര്യ കംപ്യുട്ടർ കമ്പനിയിൽ ജീവനക്കാരിയായ മകൾ ഒപ്പം ജോലി ചെയ്‌ത തൃശൂർ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സ്വകാര്യ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പിൽ
തിരുവനന്തപുരം: അടിവസ്ത്രം ധരിക്കുന്ന വീഡിയോ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. 35 ഓളം വനിതാ ജീവനക്കാർ അംഗങ്ങളായ ഗ്രൂപ്പിലാണ് ഡ്രൈവർ സ്വന്തം നഗ്ന വീഡിയോ പങ്കുവച്ചത്. വനിതാ ജീവനക്കാരുടെയടക്കം കുട്ടികൾ ഓൺലൈൻ ക്ലാസ് പങ്കെടുക്കുമ്പോഴാണ് ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. സംഭവത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ജോലി ചെയ്ത്വരുന്നത്.
സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെ നടപടിയെടുത്തത്. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.
Post A Comment: