കൊച്ചി: കാറപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ഇയാളുടെ മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ വീഡിയോയും ചിത്രങ്ങളും നേരത്തെ കണ്ടെത്തിയിരുന്നു. ഒപ്പം ഇയാൾ ലഹരി നൽകി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ഇയാളുടെ ഓഡി കാറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.
കാറ് പരിശോധിച്ച അന്വേഷണ സംഘത്തിനു ലഭിച്ചത് ഉപയോഗിക്കാത്ത വിലകൂടിയ ഇനം ഗർഭ നിരോധന ഉറകളുടെ ഒരു ഡസൻ കവറുകളാണ്. വിലകൂടിയ ഗർഭന നിരോധന ഉറകളായിരുന്നു കണ്ടെടുത്തവയെല്ലാം. ഒപ്പം ഡിജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകൾ പെഗ് മെഷർ ഗ്ലാസുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക ഇവയെല്ലാമായിരുന്നു കാറിലുണ്ടായിരുന്നത്.
കാക്കനാട് രാജഗിരി വാലിയിലെ ലാവൻഡർ അപ്പാർട്ട്മെന്‍റിൽ നിന്നും ഞായറാഴ്ച്ചയാണ് ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തത്. തൃശൂർ സ്വദേശിയിൽ നിന്നും 20 ലക്ഷം രൂപയ്ക്കാണ് ഇയാൾ കാർ വാങ്ങിയത്. കാറിന്‍റെ ഉടമസ്ഥാവകാശം ഇതുവരെ മാറിയിട്ടില്ല. കാർ വാങ്ങാനുള്ള പണം എങ്ങനെ ലഭിച്ചുവെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇയാൾ ദുരുദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുമുണ്ട്. വയനാട്, മൂന്നാർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ ഡിജെ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പാർട്ടികളിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാല് പേരുടെ പേരുകൾ ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യയുള്ളത്
ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്.
ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്.
Post A Comment: