തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്‍റലിജന്‍സ് യൂസിങ് എക്‌സെല്‍ ആന്‍ഡ് ടാബ്ലോ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
കോഴ്‌സുകള്‍ ഓണ്‍ലൈനായതിനാല്‍ വിദ്യാർഥികള്‍ക്ക് എവിടെ ഇരുന്നുകൊണ്ടും കോഴ്‌സില്‍ പങ്കെടുക്കാനാകും. പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാർഥികള്‍ക്ക് നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. എന്‍ജിനീയറിങ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ ബിരുദധാരികള്‍ക്കും ജാവ കോഴ്‌സിന് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികളായിട്ടുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവർക്കും രണ്ടാം വര്‍ഷ വിദ്യാർഥികള്‍ക്കും ബിസിനസ് ഇന്‍റലിജൻസ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഒരുമാസം( 60 മണിക്കൂര്‍) ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ സെല്‍ഫ് ലേണിങ്ങിന് പുറമെ 24 മണിക്കൂര്‍ ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ ലൈവ് സെക്ഷനും ഉണ്ടായിരിക്കും. കൂടാതെ കോഴ്‌സ് കാലയളവില്‍ പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ട് ഇന്‍ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താനാകുമെന്നത് കോഴ്‌സിന്‍റെ പ്രത്യേകതയാണ്.
ഇതിലൂടെ 16000 ത്തോളം തൊഴില്‍ സാധ്യതയേറിയ കോഴ്‌സുകള്‍ പഠിക്കാനും നൈപുണ്യം വർധിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. മൂന്ന് കോഴ്‌സുകള്‍ക്കും ജിഎസ്ടി കൂടാതെ 6000 രൂപയാണ് ഫീ. അപേക്ഷകള്‍ https://ictkerala.org വെബ്സൈറ്റില്‍ ഡിസംബര്‍ 7-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷ ഡിസംബര്‍ 11 ന് നടക്കും. കൂടുതൽ വിവരങ്ങള്‍ക്ക്- 8078102119,7594051437, നോർക്ക റൂട്ട് ടോൾ ഫ്രീ - 1800 425 3939 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ശബരിമല; പത്ത് ദിവസത്തിനിടെ വരുമാനം 10 കോടി കവിഞ്ഞു
ശബരിമല: തീർഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം പത്ത് കോടി കവിഞ്ഞു. നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വരുമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.
ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർശനം നടത്തിയത്. സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.
Post A Comment: