ഇടുക്കി: പട്ടാപ്പകൽ തൂക്കുപാലം ടൗണിലെ ഇലക്‌ട്രിക് കടയിൽ വൻ തീപിടുത്തം. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ത്രിവേണി ഇലക്‌ട്രിക്കൽസിലാണ് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആളില്ലാത്ത സമയത്ത് തീ പിടുത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. നാട്ടുകാർ സമയോചിതമായി ഇടപെട്ടതിനാൽ തീ മറ്റുകടകളിലേക്ക് പടർന്നില്ല.
കടയുടെ ഗ്ലാസ് ഡോർ പൂട്ടിയ ശേഷം ഉടമ പുറത്തേക്ക് പോയ സമയത്തായിരുന്നു തീപിടുത്തം. കടക്കുള്ളിലെ യുപിഎസിൽ നിന്നും തീ പടരുകയാണെന്നാണ് കരുതുന്നത്. ഫയർ ആൻഡ് റെസ്‌ക്യൂ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കമ്പ്യൂട്ടർ സർക്യൂട്ട് ബോർഡുകൾ, ഫാൻ, പഴയ ടി.വി.കൾ, കർട്ടൻ കടയിലെ ഫർണീച്ചറുകൾ എന്നിവയെല്ലാം കത്തി നശിച്ചിട്ടുണ്ട്.
കടയിൽ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് കടയുടെ ഗ്ലാസുകൾ തകർത്ത് തീ കെടുത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടത്തുനിന്നും അസി.സ്റ്റേഷൻ ഓഫീസർ വി.എൻ.സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും എത്തി. വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചതിനാൽ തീപിടിക്കാതിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. കടയുടെ സമീപത്തായി പ്രെട്രോൾ പമ്പും, ബാങ്കും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ഡി.ജെ. പാട്ട് കേട്ട് കോഴികൾ ഹൃദയാഘാതം വന്ന് ചത്തു
ഭുവനേശ്വർ: അമിത ശബ്‌ദത്തിൽ നടത്തിയ ഡി.ജെ. പാർട്ടിയെ തുടർന്ന് സമീപത്തെ കോഴിഫാമിലെ 63 കോഴികൾ ചത്തു. വിവാഹ വീട്ടിൽ നടത്തിയ ഡിജെ പാർട്ടിയെ തുടർന്നാണ് കോഴികൾ ഹൃദയാഘാതം വന്ന് ചത്തത്. സംഭവത്തിൽ ഒഡീഷയിലെ കണ്ടഗരഡിയില്‍ കോഴി ഫാം നടത്തുന്ന രഞ്ജിത്ത് പരീദാ എന്ന വ്യക്തിയാണ് അയല്‍വാസിക്കെതിരെ നിലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്‍റെ അയല്‍വാസിയായ രാമചന്ദ്രന്‍റെ വീട്ടില്‍ വിവാഹമായിരുന്നു. രാത്രി 11.30ഓടെ വിവാഹ ഘോഷയാത്ര കോഴി ഫാമിന് മുന്നിലൂടെ കടന്നു പോയി. വളരെ ഉച്ചത്തിലായിരുന്നു ഘോഷയാത്രക്ക് ഡി ജെ സംഗീതം വച്ചിരുന്നത്. ഘോഷയാത്ര ഫാമിന് അടുത്ത് എത്തിയതോടെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ ആരംഭിച്ചെന്നും ചിലത് ഉയരത്തില്‍ ചാടാനും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.
ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും കുറച്ചു കഴിഞ്ഞപ്പോള്‍ ഫാമിലെ 63 കോഴികള്‍ ചത്തുവെന്നും രഞ്ജിത്ത് പരാതിയില്‍ പറയുന്നു. പിന്നീട് ഒരു മൃഗരോഗ വിദഗ്ദ്ധനെ കൂട്ടികൊണ്ട് വരികയും കോഴികളെ പരിശോധിച്ച ശേഷം ഉയര്‍ന്ന ശബ്ദം കാരണമാണ് കോഴികള്‍ ചത്തതെന്ന് അയാള്‍ അറിയിച്ചുവെന്നും രഞ്ജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നു.
എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ജോലിയൊന്നും ലഭിക്കാതെ വന്നപ്പോളാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് രഞ്ജിത്ത് സ്വന്തമായി കോഴി ഫാം ആരംഭിച്ചത്. പരാതി നല്‍കുന്നതിന് മുമ്പ് താന്‍ രാമചന്ദ്രനെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും എന്നാല്‍ അയാള്‍ വളരെ പരുഷമായാണ് പെരുമാറിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
Post A Comment: