പാലക്കാട്: സ്‌കൂൾ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്ലായംപള്ളി ബ്രാഞ്ച് സെക്രട്ടറി എം. സുനിലാണ് (25) പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാർഥിനിയുടെ പരതിയിലായിരുന്നു അറസ്റ്റ്. തന്നെ ഇയാൾ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ പരാതിയിൽ പറയുന്നു. ഒരാഴ്ച്ച മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് പ്രതിക്കെതിരെയുള്ള. ചിറ്റൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. എലംപുള്ളി ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് പ്ലായംപിള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തിക്കുന്നത്. കേസിൽ അറസ്റ്റ് നടന്നതിന് പിന്നാലെയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
15 വയസ് പ്രായമുള്ള ഒൻപതാം ക്ലാസ് വിത്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഈ കുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു എന്നാൽ കുട്ടി സ്‌കൂളിലെത്താതെ വന്നതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി അനുസരിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഇന്നും ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോഡ് മുതൽ കോട്ടയം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്‍റീമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്.
Post A Comment: