www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടാറിൽ കുരുങ്ങിയ നായക്കുട്ടികളെ രക്ഷിച്ച് ഫയർ ആൻഡ് റെസ്ക്യൂ സംഘം

Share it:


പട്ടാമ്പി: ടാറിൽ കുടുങ്ങിപ്പോയ നായക്കുട്ടികളെ രക്ഷപെടുത്തി. പട്ടാമ്പിയിലാണ് നായക്കുട്ടികൾ രണ്ട് മണിക്കൂറോളം റോഡ് നിർമാണത്തിനായി എത്തിച്ച ടാറിൽ കുടുങ്ങിയത്. വിളയൂർ ചുണ്ടമ്പറ്റ റോഡിന്‍റെ നവീകരണത്തിനായാണ് വിളയൂർ ഹൈസ്ക്കൂൾ മൈതാനത്ത് ടാർ വീപ്പകൾ സൂക്ഷിച്ചിരുന്നത്. 

നിലത്ത് മറിഞ്ഞ് വീണ വീപ്പയിൽ നിന്ന് ടാർ ഒഴുകിപ്പരന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ ഭാഗത്ത് പതിവായി എത്തിയിരുന്ന നായക്കൂട്ടത്തിലെ ചില നായ്‌ക്കളാണ്  ടാറിൽ അകപ്പെട്ടത്. കാൽ പുറത്തെടുക്കാൻ കഴിയാതെ കുഴപ്പത്തിലാകുകയും ചെയ്‌തു.  

സ്‌കൂൾ അധ്യാപകരും ജീവനക്കാരും ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിന്നാലെയാണ് പട്ടാമ്പി അഗ്നിശമന സ്‌റ്റേഷനിൽ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ എത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പട്ടിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ സ്‌റ്റേഷനിൽ ഉദ്ഘാടനത്തിനു പിന്നാലെയുള്ള ഫസ്റ്റ് റെസ്‌ക്യു വെഹിക്കിളിന്‍റെ ആദ്യ ദൗത്യവും വിജയകരമായി.  അസ്സിസ്റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ സുരേഷും സഹപ്രവർത്തകരും രക്ഷ ദൗത്യത്തിൽ പങ്കാളികളായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. 

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 

Share it:

Kerala

Post A Comment: