കണ്ണൂർ: പൂജയുടെ മറവിൽ യുവതിയുടെ സ്വകാര്യ ഭാഗം മൊബൈലിൽ പകർത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത് ജോത്സ്യൻ. ജില്ലയിലെ പ്രമുഖനായ ജോത്സ്യനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ അടക്കം കേസെത്തിയിട്ടും ജോത്സ്യനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് എത്തിയ യുവതിയാണ് പരാതിക്കാരി.
പല ചികിത്സകൾ ചെയ്‌തിട്ടും രോഗം മാറാതെ വന്നതോടെയാണ് ജോത്സ്യനെ സമീപിച്ചത്. അസുഖം പൂർണമായും മാറ്റാമെന്ന് വിശ്വസിപ്പിച്ച ജോത്സ്യൻ 25,000 രൂപ ചിലവ് വരുന്ന പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടു. രോഗം മാറുന്നതിനായി യുവതി ഇതിനു സമ്മതിച്ചു. പൂജക്കായി എത്തിയപ്പോൾ യുവതിയോട് ചുരിദാർ ഇട്ട് പൂജ ചെയ്യാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്‌താൽ പൂജാ കർമങ്ങൾക്ക് വിഘ്നമുണ്ടാകുമെന്നും യുവതിയെ ധരിപ്പിച്ചു. തുടർന്ന് ചുരിദാർ മാറ്റി കസവുമുണ്ട് ഉടുപ്പിച്ചു.
തുടർന്ന് ഹോമപീഡത്തിനു മുമ്പിൽ യുവതിയെ ഇരുത്തിയ ശേഷം പൂജ ആരംഭിച്ചു. പൂജക്കിടെ യുവതിയോട് തളികയിൽ വച്ചിരിക്കുന്ന ഭസ്‌മം സ്വകാര്യ ഭാഗത്ത് തേക്കാൻ ആവശ്യപ്പെട്ടു. മടിച്ചെങ്കിലും രോഗം മാറുന്നതിനായി യുവതി ഇത് ചെയ്‌തു. എന്നാൽ യുവതി സ്വകാര്യ ഭാഗത്ത് ഭസ്‌മം തേക്കുന്നത് ജോത്സ്യൻ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇത് കണ്ട യുവതി ഇത് ചോദ്യം ചെയ്‌തെങ്കിലും കണ്ണടച്ച് പൂജയിൽ ശ്രദ്ധിക്കാനായിരുന്നു ജോത്സ്യന്‍റെ നിർദേശം.
ഇതിനിടെ ബലമായി പിടിച്ച് ലൈംഗീക ഉദ്ദേശത്തോടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കുതറിമാറി ബഹളം വെച്ച് പുറത്തേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ മൊബൈലില്‍ എല്ലാം പകര്‍ത്തിയിട്ടുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ വൈറലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും
ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post A Comment: