www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1753) Mostreaded (1612) Crime (1373) National (1192) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മടങ്ങിപ്പോകാനും ഭക്ഷണം കഴിക്കാനും കാശില്ല; യുവാവ് മൊബൈൽ ടവറിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചു

Share it:



ഇടുക്കി: ജോലി അന്വേഷിച്ചെത്തിയ യുവാവ് മടങ്ങിപ്പോകാനും ഭക്ഷണം കഴിക്കാനും കാശില്ലാതെ വന്നതോടെ ടവറിനു മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പന ടൗണിലായിരുന്നു വ്യാഴാഴ്ച്ച ഉച്ചയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുട്ടമ്പുഴ മാമലകണ്ടത്തിനു സമീപം ഇളംപ്ലാശേരിക്കുടി സ്വദേശിയായ യുവാവാണ് മൊബൈൽ ടവറിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായി യുവാവിനെ താഴെയിറക്കി.  

കട്ടപ്പന ടൗൺ ഹാളിനു സമീപമുള്ള കെട്ടിടത്തിലെ മൊബൈൽ ടവറിലാണ് യുവാവ് കയറിയത്. ജോലി അന്വേഷിച്ചാണ് കുട്ടമ്പുഴയിൽ നിന്നും യുവാവ് കട്ടപ്പനയിലെത്തിയത്. എന്നാൽ ജോലി കിട്ടാതെ വന്നതോടെ കൈയിലെ പണവും തീർന്നു. മടങ്ങി പോകാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വന്നതോടെ കട്ടപ്പനയിലെ പട്ടിക ജാതി വികസന ഓഫീസിലെത്തി പണം ചോദിച്ചു. 

എന്നാൽ ആരും സഹായിക്കാതെ വന്നതോടെ ഇതിന്‍റെ മനോവിഷമത്തിലാണ് യുവാവ് ടവറിനു മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് ടവറിനു മുകളിൽ ആരോ ഇരിക്കുന്നതായി പ്രദേശത്തെ കടകളിലുള്ളവർക്ക് തോന്നിയത്. അടുത്തെത്തി നോക്കിയ ഇവർ ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. 

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് യുവാവ് താഴെയിറങ്ങാൻ കൂട്ടാക്കിയത്. തുടർന്ന് യുവാവിന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പൊലീസ് വീട്ടിലെത്തിച്ചു. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

വാക്‌സിനെടുത്താൻ കൂടെ കിടക്കാൻ പെണ്ണ് ഫ്രീ 

വിയന്ന: കോവിഡ് പ്രതിരോധത്തിനു സമ്പൂർണ വാക്‌സിനേഷനാണ് ലോകാരോഗ്യ സംഘടന അടക്കമുള്ളവർ നിർദേശിക്കുന്നത്. എന്നാൽ പല രാജ്യങ്ങളിലും വാക്‌സിനേഷൻ വലിയ വെല്ലുവിളിയായി മാറിയിക്കുകയാണ്. ആളുകൾ വാക്‌സിനെടുക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം. 

സമാനമായ വെല്ലുവിളിയെ മറ്റൊരു വിധത്തിൽ നേരിടുകയാണ് ഓസ്ട്രിയയിലെ ഒരു ക്ലബ്. വാക്‌സിനെടുക്കാൻ വരുന്നവർക്ക് ഫ്രീ സെക്‌സാണ് ഇവിടെ നൽകുന്നത്. സോനാ ക്ലബാണ് വമ്പൻ ഓഫർ പുറപ്പെടുവിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ മലയാളികൾക്ക് അതിശയം തോന്നുമെങ്കിലും ഓസ്ട്രിയയിൽ ഇത്തരം ലൈംഗിക വ്യാപാരം നടത്തുന്ന ക്ലബുകൾ ധാരാളമാണ്. 

ഇതിനാലാണ് വാക്‌സിനേഷനും ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം സൗജന്യ സെക്‌സാണ് ക്ലബിന്‍റെ ഓഫർ. ഇത് പുറത്തായതോടെ നിത്യേന വാക്‌സിനെടുക്കാൻ വരുന്നവരുടെ തിരക്കാണത്രേ ക്ലബിൽ. 

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് ഏത് വിധേനയും ആളുകളെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. അതേസമയം ഫ്രീ സെക്‌സിനു വരുന്നവർക്കായി പ്രത്യേക സമയവും ക്ലബ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാല് മുതല്‍ രാത്രി 10വരെയാണ് ഇത്തരക്കാർക്ക് സമയം. നവംബര്‍ അവസാനം വരെയുള്ള എല്ലാ തിങ്കളാഴ്ചയുമാണ് ഈ ഓഫര്‍ ഉണ്ടാവുകയെന്നാണ് സോനാ ക്ലബ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ലൈലാഷെര്‍ റോയിട്ടേഴ്സ് ടിവിയോട് പറഞ്ഞു. 

വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് 50ശതമാനത്തോളം കുറവുണ്ടായ വേശ്യാലയത്തിന്‍റെ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഓസ്ട്രിയയുടെ മൊത്തത്തിലുള്ള വാക്‌സിനേഷന്‍ നിരക്കില്‍ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടുള്ളത്. 


Share it:

Idukki

Post A Comment: