കോട്ടയം: കോവിഡ്, മഴ ഭീതിക്കിടെ കോട്ടയത്തെ ആശങ്കയിലാക്കി കുറുവ സംഘം. അതിരമ്പുഴ പ്രദേശത്താണ് കുറുവാ സംഘത്തിന്‍റെ സാനിധ്യം ശ്രദ്ധയിൽപെട്ടത്. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസി ടിവിയിൽ പതിഞ്ഞ മോഷ്‌ടാക്കളുടെ ദൃശ്യങ്ങൾവച്ചാണ് പരിശോധന. പഞ്ചായത്ത് അധികൃതരും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ അതിരമ്പുഴയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളവരാണെന്നാണ് ഇവർ പറയുന്നത്. തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാത്തതിനാൽ ഇത് സ്ഥിരീകരിക്കാനാകുന്നില്ല. ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരെന്ന വ്യാജേനയാണ് ഇവർ ചുറ്റിക്കറങ്ങുന്നത്.
ശനിയാഴ്ച്ച മോഷണ ശ്രമം നടന്ന അഞ്ചാം വാർഡിൽ നീർമലാകുന്നേൽ മുജീബിന്‍റെ വീടിന്‍റെ ഭിത്തിയിൽ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്പ് പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. നാടോടി സ്ത്രീകളൂമാറ്റോ പകൽ സമയം വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്ന് കരുതുന്നു. മുജീബിന്‍റെ വീട്ടിൽ പകൽ സമയം ആളുണ്ടാകാറില്ല.
തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നാണ് കുറുവ സംഘം എത്തിയതെന്നാണ് സൂചന. പഞ്ചായത്തിന്‍റെ എല്ലാ വാർഡുകളിലും റെസിഡൻസ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിങ് നടത്തി. പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രഹത തുടരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഇന്നും ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോഡ് മുതൽ കോട്ടയം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്‍റീമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്.
Post A Comment: