കൊച്ചി: മോഡലുകളുടെ മരണത്തിലേക്ക് നയിച്ച കാർ അപകടത്തിനു കാരണം അറസ്റ്റിലായ സൈജു തങ്കച്ചൻ നടത്തിയ ചെയിസിങ് ആണെന്ന് പൊലീസ്. ലഹരിക്ക് അടിമയായ സൈജു നിരവധി പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
ഇവർ പരാതിപ്പെട്ടാൽ സൈജുവിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. മോഡലുകളെ സൈജു പിന്തുടർന്നത് ദുരുദേശത്തോടെയായിരുന്നു. ഈ ചേസിങ്ങാണ് അപകടത്തിനു കാരണമായതെന്നും സിറ്റി പൊലീസ് കമ്മിഷ്‌ണർ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സൈജുവിന്‍റെ ഫോൺ, വാഹനം എന്നിവ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. സൈജു ഉപയോഗിച്ചിരുന്ന ആഡംബര വാഹനത്തിനുള്ളിൽ വിലകൂടിയ ഗർഭ നിരോധന ഉറകളുടെ ഒരു ഡസൻ പാക്കറ്റുകളാണ് പൊലീസ് കണ്ടെടുത്തത്. കാറിനു പിന്നിൽ മടക്കു വക്കാവുന്ന തരത്തിലുള്ള കിടക്കയും കണ്ടെുടുത്തിട്ടുണ്ട്.
സൈജു പെൺകുട്ടികളെ ദുരുപയോഗം ചെയ്‌തതിനുള്ള തെളിവുകളാണ് ഇവയെന്നും പൊലീസ് വിശദീകരിക്കുന്നു. ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ലഭിച്ചിരുന്നു. കൊച്ചിക്ക് പുറമേ, ഇടുക്കി അടക്കമുള്ള ജില്ലകളിലും സൈജു ലഹരിപാർട്ടികൾ നടത്തിയിട്ടുണ്ട്. ഈ പാർട്ടികളിലേക്ക് പെൺകുട്ടികളെ എത്തിച്ചു നൽകാൻ ഇയാൾക്ക് പ്രത്യേക ഏജന്‍റുമാർ ഉണ്ടായിരുന്നു.
കോളെജ് വിദ്യാർഥിനികളും ഇയാളുടെ ഇരകളാണ്. മോഡൽ, അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സെലിബ്രിറ്റികളെയും ഇയാൾ ലഹരിയുടെ പേരിൽ ദുരുപയോഗം ചെയ്‌തിട്ടുണ്ട്.
ലഹരിക്ക് വേണ്ടി ഇയാളെ നിരന്തരം ബന്ധപ്പെടുന്ന പെൺകുട്ടികളുമുണ്ടെന്ന് വിവരമുണ്ട്. ഇത്തരത്തിലെത്തുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നത്രേ. ഏത് സമയത്തും പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് ഇയാൾ കാറിൽ ഒരുക്കിയിരുന്നത്. ഇത്തരം സംഭവങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുന്നതും ഇയാളുടെ പതിവാണ്. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ഇയാൾ പെൺകുട്ടികളെ ദുരുപയോഗം ചെയ്‌തിട്ടുണ്ട്.
എന്നാൽ ഇയാൾക്കെതിരെ ബലാത്സംഗ പരാതി നൽകാൻ ആരും ഇതുവരെ തയാറായിട്ടില്ല. ഇയാൾ ചൂഷണം ചെയ്‌ത പെൺകുട്ടികളിൽ പലരും ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇയാളുടെ പക്കലുണ്ട്. ഇതാകാം ഇയാൾക്കെതിരെ പരാതിപെടാൻ ആരും തയാറാകാത്തതെന്നാണ് പൊലീസ് കരുതുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു
കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്.
ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറായില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്.
ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.
എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്.
Post A Comment: