ജെറുസലേം: ലക്ഷക്കണക്കിനു ഫാൻസുള്ള മുൻ ഇസ്രയേലി സൈനികയുടെ രൂപത്തിൽ സെക്‌സ് ഡോൾ വിപണിയിൽ. സംഭവത്തിൽ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. യേൽ കൊഹെൻ എന്ന ഇസ്രയേലി സൈന്യത്തിലെ മുൻ യുവതിയുടെ രൂപത്തിലും പേരിലുമാണ് കമ്പനി സെക്‌സ് ഡോൾസ് ഉണ്ടാക്കിയത്.
സംഭവത്തെ കുറിച്ച് യേൽ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. തന്‍റെ മുഖവും പേരുമാണ് ഡോളിനു നൽകിയിരിക്കുന്നത്. തന്‍റെ ചുണ്ടിനു താഴെയുള്ള മറുകു പോലും ഡോളിൽ അതുപോലെ തന്നെ പകർത്തിയിട്ടുണ്ട്. ഡോൾ സ്റ്റുഡിയോ എന്ന പാവ നിർമാണ കമ്പനിയാണ് സെക്‌സ് ഡോൾ ഉണ്ടാക്കിയിരിക്കുന്നത്. കമ്പനിയെ തന്‍റെ പ്രതിഷേധം അറിയിച്ച യുവതി, നിയമ നടപടിക്കും ഒരുങ്ങുകയാണ് എന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേലി സൗന്യത്തിലെ സുന്ദരിയായിരുന്നു യേൽ. പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറിയ ഇവർക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇത് മുതലാക്കിയാണ് കമ്പനി ഇവരുടെ രൂപത്തിൽ സെക്‌സ് ഡോൾ ഉണ്ടാക്കിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് യേൽ ഈ ദുരനുഭവം ലോകത്തെ അറിയിച്ചത്. ലോക രാജ്യങ്ങളിൽ സെക്‌സ് ടോയ്‌സിന്‍റെ മാർക്കറ്റ് അതിവേഗം വളരുകയാണ്. എന്നാൽ അനുവാദമില്ലാതെ ഇത്തരം പാവകളിൽ ആരുടെയെങ്കിലും മുഖം ചേർക്കുന്നത് കടുത്ത കുറ്റകൃത്യമാണ്. ഇതിനെ മറികടന്നാണ് ഡോൾ നിർമിച്ചിരിക്കുന്നതെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യയുള്ളത്
ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്.
ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്.
Post A Comment: