കൊച്ചി: ലഹരി പാർട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദൂരൂഹത തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് കാട്ടി കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുമ്പോഴും കൊച്ചിയിലെ വൻകിട ഹോട്ടലുകളിലും ഫ്ലാറ്റുകളിലും നടക്കുന്ന ലഹരി പാർട്ടികളിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കോളെജ് വിദ്യാർഥികളും ജോലിക്കാരും തുടങ്ങി വിവാഹിതരായ സ്ത്രീകൾ വരെ കൊച്ചിയിലെ ലഹരി പാർട്ടികളിൽ സജീവ സാനിധ്യമാണ്. ഡിജെ പാർട്ടികൾ എന്ന പേരിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘങ്ങൾ പാർട്ടികൾ നടത്തുന്നത്. ഇതിന്‍റെ മറവിൽ നടക്കുന്നതാവട്ടെ, മുന്തിയ ഇനം ലഹരികളുടെ വിൽപനയും ലൈംഗിക വ്യാപാരവും തന്നെയാണ്.
മോഡലുകളെയും നടിമാരെയും ഒപ്പം സുന്ദരികളായ സ്ത്രീകളെയും പാർട്ടിയിലേക്ക് എത്തിക്കാൻ ഏജന്‍റുമാർ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെ കിടപ്പറയിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ പ്രമുഖരായ ഒട്ടേറെ പേരിൽ നിന്നും പണം തട്ടിയെടുക്കുന്നതാണ് പാർട്ടികൾക്ക് പിന്നിലെ ലൈംഗിക വ്യാപാരം.
യുവ നടിമാരും മോഡലുകളുമാണ് ഇത്തരം സംഘങ്ങളുടെ പിടിയിലാകുന്നത്. കോവിഡ് കാലത്ത് സെലിബ്രിറ്റികളുടെ വരുമാനത്തിൽ വലിയ കുറവുണ്ടായിരുന്നു. ഈ സമയത്ത് പിടിച്ചു നിൽക്കാൻ ഇത്തരം പാർട്ടികളിൽ അതിഥികളായെത്തുന്നത് നിരവധി നടിമാരാണ്. വലിയ തുക പ്രതിഫലം ലഭിക്കുന്നതാണ് ഇതിലേക്ക് ഇവരെ ആകർഷിക്കുന്നത്.
പാർട്ടിയിലേക്ക് എത്തുമെന്ന് ഉറപ്പുള്ള നടിമാരുടെ ചിത്രങ്ങൾ സഹിതം കാണിച്ചാണ് കോളെജുകളിൽ നിന്നും നഗരത്തിലെ ജോലി സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നത്.ഒരിക്കൽ പാർട്ടിയിലെത്തിയാൽ ലഹരിക്ക് അടിമയാക്കുന്നതാണ് പതിവ്. പിന്നീട് ലഹരിക്ക് വേണ്ടി ഇവർ വീണ്ടും പാർട്ടികൾക്ക് വരും. കൂട്ടുകാരികളെ കൊണ്ടുവരുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇവർ നൽകാറുണ്ട്.
പാർട്ടി തുടങ്ങിയാൽ പെൺകുട്ടികളെ ഉന്നതർക്ക് കച്ചവടം ഉറപ്പിക്കുന്ന തിരക്കിലായിരിക്കും നടത്തിപ്പുകാർ. ലഹരി ഉപയോഗിച്ച് പാതി മയക്കത്തിലിരിക്കവെ ഇവരെ ലൈംഗിക ചൂഷണം നടത്തുന്നതും ഇവയൊക്കെ വീഡിയോയിൽ ആക്കി രസിക്കുന്നതും ഇവരുടെ പതിവ് പരിപാടികളാണ്. പിന്നീട് ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പലർക്കും പെൺകുട്ടികളെ കാഴ്ച്ചവക്കുന്നുണ്ടെന്നും വിവരമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി
അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post A Comment: