ഇടുക്കി: കട്ടപ്പനയിൽ വയോധികയെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മയാണ് കൊല്ലപ്പെട്ടത്. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നിൽ അട്ടിമറിയുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു.
ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. കൊലപാതകത്തിൽ സംശയ നിഴലിൽ നിൽക്കുന്ന ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ വെള്ളിയാഴ്ച്ച ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്‌തു. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായിട്ടാണ് വിവരം.
ക്രൈം ബ്രാഞ്ച് എസ്.പി വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുമ്പ് കേസന്വേഷിച്ച ഡി.വൈ. എസ്.പിയിൽ നിന്നും, സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. 2021 ഏപ്രിൽ എട്ടാം തീയതിയാണ് ചിന്നമ്മ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പിന്നീട് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
തുടർന്ന് എട്ടു മാസം ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് കടന്നതോടെ പോലീസ് സമ്മർദ്ദത്തിലായിരുന്നു. തുടർന്നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
പൊലീസ് വാഹനത്തിൽ ശാരീരിക ബന്ധം; ഉദ്യോഗസ്ഥൻ രാജിവച്ചു
ന്യൂയോർക്ക്: പാർക്കിങ്ങിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിൽ സഹപ്രവർത്തകയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പൊലീസ് മേധാവി ഒടുവിൽ രാജിവച്ചു. അമേരിക്കയിലെ സാഡിസണിൽ നടന്ന സംഭവം ലോക വ്യാപകമായി പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥൻ രാജിവച്ച് സർവീസിൽ നിന്നും പിരിഞ്ഞത്. പൊലീസ് പട്രോള്‍ ടീമിന്‍റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്.
ഇയാൾ സഹപ്രവർത്തകയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ അടക്കം പുറത്തു വന്നിരുന്നു. ഇത് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വലിയ വിവാദങ്ങൾക്കും കാരണമായി. തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്.
മാഡിസണ്‍ പൊലീസ് വകുപ്പില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് പാറ്റേഴ്‌സണ്‍. സെപ്റ്റംബര്‍ 16-നാണ് വിവാദസംഭവം. മാഡിസണിലെ റീട്ടെയില്‍ കടയുടെ പാര്‍ക്കിങിൽ നിര്‍ത്തിയിട്ട പൊലീസ് കാറിനുള്ളിലായിരുന്നു സംഭവം.
പാര്‍ക്കിങ് സ്‌പേസില്‍ വണ്ടി എടുക്കാന്‍ വന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ രണ്ട് പേരെ നഗ്‌നരായി കണ്ടതിനാല്‍ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നു പറഞ്ഞാണ് മാര്‍സല്‍ സ്‌കോട്ട് എന്നയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇത് വൈറലായി. മാധ്യമങ്ങളില്‍ ഈ സംഭവം വാര്‍ത്തയാവുകയും ചെയ്തു.
തുടക്കത്തില്‍ പൊലീസ് അധികൃതര്‍ ഈ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, വാര്‍ത്തയായതോടെ ഒരു ഉദ്യോഗസ്ഥനാണ് അതെന്നു മാത്രം പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെ ഇവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാറ്റേഴ്‌സന്‍റെ പേരും പുറത്തുവന്നു. ഇതിനു ശേഷം നീതിന്യായ വകുപ്പ് തല അന്വേഷണം പാറ്റേഴ്‌സണിനെ കുറ്റമുക്തനാക്കിയിരുന്നു.
ഇത് വിവാദമായപ്പോള്‍ വീണ്ടും പൊലീസ് വകുപ്പ് അന്വേഷണം നടത്തി. ഇതിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വിവിധ ചട്ടങ്ങള്‍ പാറ്റേഴ്‌സണ്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തെ സര്‍വീസില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഇതിനുശേഷമാണ് പാറ്റേഴ്‌സണ്‍ രാജിവെച്ചത്. പാറ്റേഴ്‌സണിന്‍റെ രാജിക്കാര്യം പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചതായി വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് പാറ്റേഴ്‌സണിനെതിരെ വകുപ്പ്തല നടപടി വന്നത്. പുതുതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
Post A Comment: