ലക്‌നൗ: പഠിപ്പിക്കുന്ന വിദ്യാർഥികളെ മയക്കി സെക്‌സ് റാക്കറ്റിലെത്തിക്കുന്ന കോളെജ് അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥിനി. ഉത്തർപ്രദേശിലെ പിലിഭിത്തിലെ കോളജ് വിദ്യാർഥിനിയാണ് അതേ കോളെജിലെ ഗണിതാധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്. വിദ്യാർഥിനികൾക്ക് ചില മരുന്നുകൾ നൽകിയ ശേഷം അവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്.
അധ്യാപകൻ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരാണ്. അയാൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്‌തുവരികയാണ്. താനും സുഹൃത്തും അധ്യാപകന്‍റെ വീട്ടിൽ പോയപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടർന്ന് വരികയാണ് എന്നും പരാതിയിലുണ്ട്. മ
രുന്നുകൾ നൽകിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന അധ്യാപകൻ, ചിലപ്പോൾ മറ്റുള്ളവർക്ക് പെൺകുട്ടികളെ കൈമാറാറുണ്ടെന്നും പെൺകുട്ടി ആരോപിക്കുന്നു. അധ്യാപകന്‍റെ വീട്ടിൽ സെക്‌സ് ടോയികളുണ്ടെന്നും കോളെജ് മാനേജ്‌മെന്‍റുമായി അടുത്ത ബന്ധം ഉള്ള ആളാണ് അധ്യാപകനെന്നും വിദ്യാർത്ഥിനി ആരോപിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പിലിഭിത്ത് എസ്‌പിയെ പെൺകുട്ടി നേരിൽ കണ്ടിരുന്നു. തുടർന്നാണ് അധ്യാപകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
സംഭവത്തിൽ മജിസ്‌ട്രേറ്റിനു മുന്നിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിദേയമാക്കി. അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റു പെൺകുട്ടികളുടെ പേര് വിവരങ്ങളും വിദ്യാർത്ഥിനി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ബന്ധപ്പെട്ട് മൊഴിയെടുക്കും.
അധ്യാപകനെതിരെ ഉയർന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്നും മറ്റു വിദ്യാർഥികൾ കൂടി പരാതിയുമായി മുന്നോട്ടു വന്നാൽ അന്വേഷിക്കുമെന്നും പിലിഭിത്ത് എസ്‌പി ദിനേശ് കുമാറും പ്രതികരിച്ചു. അതെ സമയം അധ്യാപകനെതിരെ പെൺകുട്ടി ഇത് വരെ കോളേജിൽ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പ്രിൻസിപ്പലിന്‍റെ പ്രതികരണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: