www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിയായ ഭർത്താവ് സ്‌കൂളിൽ പോയ സമയത്ത് പീഡനം; അമ്മായിപ്പനെതിരെ യുവതിയുടെ പരാതി

Share it:

ഭോപ്പാൽ: പ്ലസ് ടു വിദ്യാർഥിയായ ഭർത്താവ് സ്‌കൂളിൽ പോയ സമയത്ത് ഭർതൃപിതാവ് പീഡനത്തിനിരയാക്കിയെന്ന് യുവതി. മധ്യ പ്രദേശിലെ ഗുണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭർത്താവ് സ്‌കൂളിൽ പോയതോടെ ആരുമില്ലാതിരുന്ന സമയത്ത് ഭർതൃപിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.  

വ്യാഴാഴ്ച്ചയാണ് യുവതിയും ഭർത്താവും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് പരാതിക്കാരി. ഇരുപത്തിരണ്ടുകാരനായ ഗുണ സ്വദേശിയാണ് ഭർത്താവ്. 

പ്ലസ്ടു വിദ്യാർഥിയായ ഭർത്താവ് എന്നും രാവിലെ ഗ്രാമത്തിൽ നിന്നും ഗുണ ടൗണിലുള്ള സ്കൂളിലേക്ക് പോകും. ഈ സമയത്ത് വീട്ടിൽ യുവതിയും ഭർതൃപിതാവും മാത്രമാണ് ഉണ്ടായിരുന്നത്. മരുമകളെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. 

ഭർതൃപിതാവ് നിരവധി അനധികൃത ആയുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്നും ഇതു കാണിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഭാര്യയെ പിന്തുണച്ചതിന്‍റെ പേരിൽ പിതാവിൽ നിന്നും തനിക്കും വധഭീഷണിയുണ്ടെന്ന് യുവാവും പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ബിച്ചു തിരുമല ഇനി ഓർമ

തിരുവനന്തപുരം: ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ ഗാനരചയീതാവ് ബിച്ചു തിരുമല (79) ഓർമയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബി ശിവശങ്കരൻനായർ എന്ന ബിച്ചു തിരുമല 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്ന് പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടി. 1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം. കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല. 

നടന്‍ മധു നിർമിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങൾക്കാണ് അദ്ദേഹം ജൻമം കൊടുത്തത്. 

എ.ആർ റഹ്മാൻ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.  മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പർഹിറ്റായ ലളിതഗാനങ്ങൾ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ൽ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസിന് വാമദേവന്‍ പുരസ്ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശൻ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍. 

Share it:

Crime

Post A Comment: