കൊച്ചി: അവിഹിത ബന്ധം ചോദ്യം ചെയ്‌തതിന് അമ്മായിയമ്മയുടെ ആൺ സുഹൃത്ത് യുവതിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അങ്കമാലി കൊരട്ടിയിലാണ് സംഭവം ഉണ്ടായത്. ആറ് മാസം മുമ്പ് വിവാഹിതയായ വൈഷ്‌ണവിയെന്ന യുവതിയെയാണ് അമ്മായി അമ്മയുടെ പുരുഷ സുഹൃത്ത് ക്രൂരമായി മർദിച്ചത്. മുഖത്തിനു പരുക്കേറ്റ വൈഷ്‌ണവി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മർദനം നടത്തിയ ആൾ ഇപ്പോൾ ഒളിവിലാണ്.
ആറ് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന്‍റെ വീട്ടിലേക്ക് എത്തിയതുമുതൽ അമ്മായിയമ്മ ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. വീടിനു സമീപത്തു താമസിക്കുന്ന ആളുമായി ഇവർക്ക് പരിധി വിട്ട ബന്ധമുണ്ടായിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് ഉപദ്രവം തുടങ്ങിയത്. ഭർത്താവ് ജോലിക്ക് പോയാൽ തന്നെ അമ്മായിയമ്മ മുറിയിൽ അടച്ചിടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു. ശുചിമുറിയിലെ വെള്ളം കുടിച്ചാണ് താൻ വിശപ്പും ദാഹവും അകറ്റിയതെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മായിയമ്മയും ആൺ സുഹൃത്തും വീട്ടിൽ മുറി പൂട്ടി അകത്തിരുന്നു. ഈ സംഭവം ഫോണിൽ യുവതി റെക്കോർഡ് ചെയ്‌തിരുന്നു. ഇതാണ് മർദനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അയൽവീട്ടിൽ സംസാരിച്ചിരിക്കുമ്പോഴാണ് ഇയാൾ വന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച ഭർത്താവിനും മർദനമേറ്റു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
വർക്കല തീ പിടുത്തം; അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ച്
തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ചത് തീ പൊള്ളലേറ്റല്ല പുക ശ്വസിച്ചാണെന്ന് നിഗമനം. ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു തീ പിടിച്ചാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. മരിച്ചവരുടെ ആരുടെയും വസ്ത്രം കത്തിയിട്ടില്ല. വീടിനുള്ളിൽ തങ്ങി നിന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്‍റെ ഭാര്യ അഭിരാമി(24), നിഹുലിന്‍റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബൈക്കിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്.
എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.
തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്‍റെയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
Post A Comment: