ഇടുക്കി: ജേഷ്‌ഠനെ വെടിവച്ചു വീഴ്‌ത്തിയ ശേഷം ഒളിവിൽ പോയ അനുജൻ അറസ്റ്റിൽ. ഇടുക്കി സേനാപതിയിലാണ് കഴിഞ്ഞ ദിവസം വെടിവപ്പുണ്ടായത്. മാവറസിറ്റി കൂനംമാക്കൽ സാന്‍റോയാണ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ ജേഷ്‌ഠൻ സിബിയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഉടുമ്പൻചോല പൊലീസ് തൃശൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സാന്‍റോ തന്‍റെ സുഹൃത്തുക്കളിലൊരാളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. പ്രതിയെ തൃശൂരിൽ നിന്നും ഉടുമ്പൻചോലയിൽ എത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെടിയേറ്റ സിബി അപകടനില തരണം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
കളമശേരിയിൽ മണ്ണിടിഞ്ഞ് നാല് പേർ മരിച്ചു
കൊച്ചി: കളമശേരിയിൽ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇക്‌ട്രോസിറ്റി നിർമാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. അതിഥി തൊഴിലാളികളായ ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീവരാണ് മരിച്ചത്. ഇവർ പശ്ചിമ ബംഗാൾ സ്വദേശികളാണെന്നാണ് വിവരം.
മണ്ണിനുള്ളിൽ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളിൽ കുടുങ്ങിയതെന്നാണ് നിനരം. ഒരാൾ കൂടി കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.
രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാൽ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നേരത്തെ ആശുപത്രി അതികൃതർ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ പോയത്.
നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേർ കുടുങ്ങിയതായി അഭ്യൂഹം ഉയർന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും ഏഴ് പേരെ കാണാനില്ലെന്നും സ്ഥിരീകരിക്കുകയായിരുന്നു.
Post A Comment: