ഇടുക്കി: റോഡിടെ ഗട്ടർ കണ്ട് ബ്രേക്ക് ചവിട്ടിയ പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ചു കയറി. കട്ടപ്പന- കുട്ടിക്കാനം റോഡിൽ കാഞ്ചിയാർ കക്കാട്ടുകടയിലായിരുന്നു അപകടം.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12ന് നടന്ന അപകടത്തിൽ കക്കാട്ടുകട സ്വദേശി പാലക്കൽ ജോസിന് പരുക്കേറ്റു. അപകടത്തിൽ സ്‌കൂട്ടർ ബസിനടിയിൽ പെട്ടെങ്കിലും ജോസ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇയാളെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പനയിൽ നിന്നും ഉപ്പുതറയിലേക്ക് പോകുയായിരുന്നു ബസ്. കക്കാട്ടുകട ഭാഗത്ത് റോഡിലെ വലിയ ഗർത്തം കണ്ടതോടെ ബസിനു മുന്നിൽ പോയിരുന്ന പെട്ടി ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതോടെ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസ് വെട്ടിക്കുകയായിരുന്നു. ഈ സമയത്താണ് എതിരെ വന്ന സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചു കയറിയത്.
കട്ടപ്പന- കുട്ടിക്കാനം റോഡിൽ നരിയംപാറ മുതൽ കാഞ്ചിയാർ വരെയുള്ള ഭാഗം കുണ്ടും കുഴിയുമായി കിടക്കുകയാണ്. നാളുകളായി നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിലും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയിട്ടില്ല. നിർദിഷ്‌ട മലയോര ഹൈവോയുടെ പേരു പറഞ്ഞാണ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് വിവരം. എന്നാൽ മലയോര ഹൈവേയുടെ ജോലികൾ ആരംഭിച്ചിട്ടുപോലുമില്ലാത്ത സാഹചര്യത്തിൽ റോഡിലെ കുഴി അടക്കാനെങ്കിലും അധികൃതരുടെ കനിവുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
17 കാരിയോട് ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ
പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്.
ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.
Post A Comment: