ദിസ്‌പൂർ: സ്‌കൂൾ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ബിക്കി അലി (20) എന്ന പ്രതി കൊല്ലപ്പെട്ടത്. അസമിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളെജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിസൽട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് നശിപ്പിക്കണമെങ്കിൽ ഹോട്ടലിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളുമൊത്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി സംഭവ൦ വീട്ടുകാരോട് പറയുകയും അവർ പൊലീസിന് പരാതി നൽകുകയുമായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
സ്‌കൂളിൽ കയറാതെ മുങ്ങിയ കുട്ടികളെ പൊലീസ് പൊക്കി
ഇടുക്കി: അൽഫാം കഴിക്കാൻ സ്‌കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 15,13 വയസുള്ള കുട്ടികൾ അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി കയറിയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്. ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി പോകുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ അറിയിച്ചത്.
കുട്ടികൾ സ്‌കൂളിലായിരിക്കുമെന്ന് കരുതിയ വീട്ടുകാരും വിവരം കേട്ടതോടെ ഞെട്ടി. ഈ സമയം കട്ടപ്പനയിലെത്തി അൽഫാം കഴിച്ചു കഴിഞ്ഞ കുട്ടികൾ സമയം കളയാൻ നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ വീട്ടുകാർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും കോൾ അറ്റന്‍റ് ചെയ്യുന്നുണ്ടായിരുന്നില്ല.
ഇതിനിടെ ബസിൽ വച്ച് ഒരു കുട്ടി ഫോൺ അറ്റൻഡ് ചെയ്യുകയും വീട്ടുകാർ നിർബന്ധിച്ചതോടെ ബാലഗ്രാമിൽ ബസ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് ബസിൽ യാത്ര തുടർന്നു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.
Post A Comment: