കാഞ്ഞിരപ്പള്ളി: മാനസിക രോഗിയായ മകനു പറ്റിയ അബദ്ധത്തെ തുടർന്ന് ക്യാൻസർ രോഗിയായ അമ്മ തീ പൊള്ളലേറ്റ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. മാനിടംകുഴി ചക്കാലയിൽ ലൂസ് ഈപ്പൻ (47) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലാണ് ലൂസി തീ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വൈകല്യമുള്ള 19 കാരൻ മകൻ തീപെട്ടി ഉരച്ചപ്പോൾ വസ്ത്രത്തിൽ തീ പടരുകയായിരുന്നുവെന്നാണ് കരുതുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉറങ്ങിയ ശേഷമാണ് സാധാരണ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വസ്ത്രത്തില്‍ തീപിടിച്ച് ലൂസി ഉണര്‍ന്നപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റാണ് ലൂസിയുടെ അന്ത്യം.
വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് മക്കല്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ലൂസിയെ കോട്ടയം മെഡിക്കല്‍ കോളെജിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ലൂസി മരിച്ചത്. ലൂസിയുടെ സംസ്കാരം ഇന്ന് നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് സഹിതെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വിശദമാക്കി. ജയ്സന്‍, ജോയ്സ്, ജോമോന്‍, ജോജി എന്നിവരാണ് ലൂസിയുടെ മറ്റുമക്കള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
Post A Comment: