ലണ്ടൻ: ഭർത്താവിനോ ഭാര്യക്കോ മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞാൽ സഹിക്കാൻ കഴിയാത്തരാണ് മിക്കവരും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് ഇംഗ്ലണ്ടിലെ ഒരു കുടുംബം. ഇവിടെ ഭാര്യയുടെ കാമുകിയെ വിവാഹം കഴിച്ച ഭർത്താവ് ട്രിപ്പിൾ ഫാമിലി ലൈഫുമായി മുന്നോട്ട് പോകുകയാണ്.
മലയാളികൾക്ക് കേട്ടാൽ അത്ര സുഖകരമായി തോന്നില്ലെങ്കിലും ദമ്പതികളുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടോം എന്ന 25 കാരനും ഇയാളുടെ ഭാര്യ ലെസ്‌ലി എന്ന 24 കാരിയുമാണ് മൂന്നാമതൊരാളെ കൂടി കുടുംബ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
2017ലായിരുന്നു ടോമിന്‍റെയും ലെസ്‌ലിയുടെയും വിവാഹം. വിവാഹ ശേഷമാണ് ലെസ്‌ലി ബൈ സെക്‌സ്ഷ്വൽ ആണെന്നും സ്ത്രീകളുമായും പുരുഷൻമാരുമായും കിടക്ക പങ്കിടാൻ അവൾ ആഗ്രഹിച്ചിരുന്നതായും മനസിലാക്കിയത്. പരസ്‌പരം മനസിലാക്കി ജീവിക്കുന്നതിലായിരുന്നു അവരുടെ സന്തോഷം. ഭർത്താവ് തന്നെ മനസിലാക്കുന്നുണ്ടെന്ന് ബോധ്യമായ ലെസ്‌ലി മൂന്നാമതൊരാളെ കൂടി കുടുംബ ജീവിതത്തിലേക്ക് കൊണ്ടുവന്നാലോ എന്ന് ഭർത്താവിനോട് ചോദിക്കുകയായിരുന്നു.
ഭർത്താവിനും ഇക്കാര്യത്തിൽ എതിർപ്പില്ലായിരുന്നു. ഇതിനിടെയാണ് എൽിബിടിക്യൂ ഡേറ്റിങ് ആപ്പായ ടൈമിയിലൂടെ ലെസ്‌ലി എമ്മ കംബർ എന്ന യുവതിയെ കണ്ടു മുട്ടുന്നത്. 31 വയസാണ് എമ്മയുടെ പ്രായം. സീനിയർ ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ലെസ്‌ലി. എമ്മ ഒരു കെയർ ഹോമിൽ ടീം ലീഡറായി ജോലി ചെയ്യുന്നു. അവർ ഇരുവരും ഒരുപാട് സംസാരിക്കാൻ തുടങ്ങി, കാണാൻ തുടങ്ങി. ഏകദേശം ഒരു മാസത്തിന് ശേഷം ലെസ്‌ലി എമ്മയെ ടോമിന് പരിചയപ്പെടുത്തി.
എമ്മയുടെ വ്യക്തിത്വം ടോമിനും ഇഷ്ടപ്പെട്ടു. അന്നുമുതൽ മൂവരും പരസ്പരം സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്നു. വീട്ടുകാര്യങ്ങൾ മുതൽ ബില്ലുകൾ വരെ എല്ലാം അവർ ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഈസ്റ്റ് സസെക്സിലാണ് അവർ താമസിക്കുന്നത്. ഇപ്പോൾ അവർ മാതാപിതാക്കളാകാനുള്ള തീരുമാനത്തിലാണ്. എന്നാൽ അവരിൽ ആരാണ് കുഞ്ഞിനെ ഗർഭം ധരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതേസമയം മൂന്നാമതൊരാളെ തങ്ങളുടെ ബന്ധത്തിൽ കൊണ്ടുവന്നത് വലിയ കുറ്റമായി പലരും കാണുന്നുവെന്ന് ലെസ്‌ലി ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. മറ്റ് ചിലർ തങ്ങൾ അഡൾട് ഇൻഡസ്ട്രയിലാണ് ജോലി നോക്കുന്നതെന്ന് തെറ്റിധരിക്കുന്നുവെന്നും അവൾ പറഞ്ഞു.
തുടക്കത്തിൽ കുറച്ച് അസൂയയും, നീരസവും എല്ലാം ഉണ്ടായെങ്കിലും പതിയെ കാര്യങ്ങൾ നല്ലതായി. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ അപ്പപ്പോൾ എല്ലാം തുറന്ന് പരസ്പരം സംസാരിക്കുമെന്ന് അവർ പറയുന്നു. എന്തായാലും ട്രിപ്പിൾ ഫാമിലി ലൈഫ് ഇപ്പോൾ ലോകമാകെ സംസാരമായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വ്യാപാരികൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്.
തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു.
Post A Comment: