കണ്ണൂർ: കുട്ടുകാരിയും ഭർത്താവുമായുള്ള അശ്ലീല ചാറ്റ് കണ്ടെത്താൻ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്‌ത ഭാര്യയും ഫെയ്‌സ് ബുക്ക് കൂട്ടുകാരിയും ഒടുക്കം കുടുങ്ങി. കണ്ണൂരിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരായ തൃശൂർ, കോഴിക്കോട് സ്വദേശികളായ യുവതികൾക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളില്‍ ഒരാളായ യുവതിയുടെ ഭര്‍ത്താവുമായി പരാതികാരിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചതാണ് പുലിവാലായി മാറിയത്. പ്രതിയുടെ വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണില്‍ ചാറ്റിങ് വിവരങ്ങള്‍ അറിയുന്ന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു വച്ചിരുന്നു.
ഇതിലൂടെയാണ് ഭര്‍ത്താവ് തന്‍റെ സുഹൃത്തായ യുവതിയുമായി ചാറ്റിങ് നടത്താറുണ്ടെന്ന് കണ്ടെത്തിയത്. ആപ്പിലൂടെ വിവരം അറിഞ്ഞതോടെ യുവതി സുഹൃത്തായ യുവതിക്കെതിരേ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടത്തി. ഇതിനെ തുടർന്നാണ് ഇവർ ടൗൺ പൊലീസിൽ പരാതി നൽകിയതും ഇവർക്കെതിരെ കേസെടുത്തതും. അശ്ലീല പ്രചാരണം നടത്തിയ യുവതിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ് പ്രതികളായ മറ്റ് രണ്ടുപേരും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
സ്‌കൂളിൽ കയറാതെ മുങ്ങിയ കുട്ടികളെ പൊലീസ് പൊക്കി
ഇടുക്കി: അൽഫാം കഴിക്കാൻ സ്‌കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 15,13 വയസുള്ള കുട്ടികൾ അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി കയറിയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്. ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി പോകുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ അറിയിച്ചത്.
കുട്ടികൾ സ്‌കൂളിലായിരിക്കുമെന്ന് കരുതിയ വീട്ടുകാരും വിവരം കേട്ടതോടെ ഞെട്ടി. ഈ സമയം കട്ടപ്പനയിലെത്തി അൽഫാം കഴിച്ചു കഴിഞ്ഞ കുട്ടികൾ സമയം കളയാൻ നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ വീട്ടുകാർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും കോൾ അറ്റന്‍റ് ചെയ്യുന്നുണ്ടായിരുന്നില്ല.
ഇതിനിടെ ബസിൽ വച്ച് ഒരു കുട്ടി ഫോൺ അറ്റൻഡ് ചെയ്യുകയും വീട്ടുകാർ നിർബന്ധിച്ചതോടെ ബാലഗ്രാമിൽ ബസ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് ബസിൽ യാത്ര തുടർന്നു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.
Post A Comment: