www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1589) Mostreaded (1516) Idukki (1506) Crime (1274) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ സ്ത്രീയല്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീംകോടതിയിൽ

Share it:



ന്യൂഡെൽഹി: ഭാര്യ സ്ത്രീയല്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീംകോടതിയിൽ. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ കോടതി ഭാര്യയോട് വിശദകരണം തേടി. ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, എം.എം. സുന്ദരേഷ് എന്നിവരുടെ ബഞ്ചാണ് യുവതിയോട് മറുപടി തേടിയത്.  

ഗ്വാളിയാർ സ്വദേശിയായ ആളാണ് കോടതിയെ സമീപിച്ചത്. ഭാര്യയും ഭാര്യാ പിതാവും തന്നെ വഞ്ചിച്ചെന്ന് ഇയാൾ ആരോപിക്കുന്നു. ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. വിഷയം ആദ്യം പരിഗണിക്കാൻ കോടതി വിമുഖത കാട്ടിയെങ്കിലും മെഡിക്കൽ റിപ്പോർട്ട് കണ്ടതോടെ വിഷയത്തിൽ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് ആഴ്ച്ചക്കകം മറുപടി നൽകാനാണ് കോടതി ഭാര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ശരീരശാസ്ത്രപരമായി അണ്ഡാശയം ഉള്ളിലുള്ള സ്ത്രീയാണെങ്കിലും ഇവരുടെ യോനി മുഴുവൻ ചർമത്താൽ മൂടപ്പെട്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ യോനീ ഭാഗത്ത് ലിംഗം പോലെ തോന്നിപ്പിക്കുന്ന മാംസ ഭാഗവും ഉണ്ട്. 

2016ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം തനിക്ക് ആർത്തവമാണെന്ന് പറഞ്ഞ് ഭാര്യ കുറച്ചു നാൾ മാറി നിന്നു. ആറ് ദിവസത്തിനു ശേഷമാണ് മടങ്ങിയെത്തിയത്. തുടർന്ന് ശാരീരിക ബന്ധത്തിനു ശ്രമിച്ചപ്പോഴാണ് ഭാര്യ സ്ത്രീയല്ലെന്നും ഇവർക്ക് യോനിയില്ലെന്നും മനസിലാക്കിയത്. തുടർന്ന് ഭാര്യയെ മെഡിക്കൽ പരിശോധനയ്ക്കായി ഇയാൾ കൊണ്ടുപോയി. 

കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർപ്ലാസിയ എന്ന ജനിതക വൈകല്യമുണ്ടെന്നും അതുകൊണ്ടാണ് ബാഹ്യ ലൈംഗികാവയവം ആൺകുട്ടികളുടേതിന് സമാനമായിരിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ശസ്ത്രക്രിയ ചെയ്യാനായിരുന്നു ഡോക്‌‌ടർമാരുടെ നിർദേശം. എന്നാൽ ശസ്ത്രക്രിയ നടത്തിയാലും ഗർഭധാരണത്തിനുള്ള സാധ്യത വിരളമാണെന്നും മെഡിക്കൽ റിപ്പോർട്ട് പറയുന്നു. 

തുടർന്ന് ഭാര്യയെ അവളുടെ വീട്ടിലേക്ക് മടക്കി അയച്ച ഭർത്താവ് താൻ വഞ്ചിക്കപ്പെട്ടെന്ന് ബന്ധുക്കളെ അറിയിച്ചു. ഇതിനിടെ ഭർത്താവിന്‍റെ ക്രൂരത ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കളും പൊലീസിനെ സമീപിച്ചു. ഇരു കുടുംബങ്ങളും തമ്മിൽ പരസ്പരം കേസുകളുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് ഭാര്യയുടെ ആരോഗ്യ സ്ഥിതി വിവാഹത്തിനു മുമ്പ് അറിയിച്ചില്ലെന്ന് കാട്ടി ഭർത്താവ് സെക്ഷൻ 420 പ്രകാരം കേസ് ഫയൽ ചെയ്‌തത്. 

കേസിൽ വിചാരണ കോടതി നിർബന്ധിത ശാരീരിക പരിശോധനയ്ക്ക് ഉത്തരവിട്ടെങ്കിലും യുവതി വിസമ്മതിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ത്രീക്ക് വേണ്ട സവിശേഷതകളും അവയവങ്ങളും യുവതിക്കുണ്ടെന്നും അതിനാൽ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി ഭർത്താവിന്‍റെ വാദങ്ങൾ തള്ളി. ഇതിനെതിരെയാണ് ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ പീഡിപ്പിച്ചു 

ഭോപ്പാൽ: പട്ടാപ്പകൽ തിരക്കേറിയ റോഡിൽ യുവതിയെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂർ ജില്ലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

20 വയസ് മാത്രം പ്രായമുള്ള യുവാക്കളാണ് അതിക്രമം നടത്തിയത്. തിരക്കേറിയ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബലമായി ഇവർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പിടിച്ചു നിർത്തി മാറിടത്തിലും സ്വാകാര്യ ഭാഗങ്ങളിലും സ്‌പർശിച്ചു. യുവതികൾ ബഹളം വക്കുകയും നിലവിളിക്കുകയും ചെയ്‌തതോടെ ഇവരെ ബലമായി ചുംബിക്കുകയും വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. 

ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അതേസമയം ഇരയാക്കപ്പെട്ട സ്ത്രീകൾ പരാതി നൽകിയിട്ടില്ലെന്നും വീഡിയോ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ഭോപ്പാലിൽ നിന്ന് 392 കിലോമീറ്റർ അകലെ, ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ വാൾപൂർ പ്രദേശത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഈ വീഡിയോ ചിത്രീകരിച്ചയാളെയും ശനിയാഴ്ച വൈറലാക്കിയ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസികളുടെ ഉത്സവമായ ഭഗോരിയയിൽ പങ്കെടുക്കാൻ വാൾപൂർ സന്ദർശിക്കുന്നതിനിടെയാണ് യുവതികൾ അതിക്രമത്തിന് ഇരയായതെന്നും പറയപ്പെടുന്നു.

Share it:

Mostreaded

National

Post A Comment: