ഇടുക്കി: ഇടുക്കു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അയ്യപ്പൻകോവിൽ പ്രദേശത്ത് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. അയ്യപ്പൻകോവിൽ കോടാലിപ്പാറയ്ക്കും തൂക്കുപാലത്തിനുമിടയിലാണ് തലയോട്ടി കണ്ടെത്തിയത്.
രാവിലെ തടാകത്തിൽ മീൻ പിടിക്കാൻ പോയി തിരികെ മടങ്ങിയവരാണ് തലയോട്ടി ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ തലയോടിക്ക് ഏറെ കാലത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സമീപ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ തെളിയാത്ത മിസിങ് കേസുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് ശ്‌മശാനങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. പ്രളയ മഴയിൽ മണ്ണിനടിയിൽ നിന്നും തലയോട്ടി ഒലിച്ചു പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വ്യാപാരികൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്.
തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു.
Post A Comment: