ഇടുക്കി: വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് സ്വദേശി മനുരാജിന്‍റെ മകൾ മഹിമയാണ് മരിച്ചത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരച്ചിൽ നടത്തിയത്. കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
16കാരിയെ പീഡിപ്പിച്ച 20 കാരനെ പൊലീസ് വെടിവച്ചു കൊന്നു
ദിസ്‌പൂർ: സ്‌കൂൾ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ബിക്കി അലി (20) എന്ന പ്രതി കൊല്ലപ്പെട്ടത്. അസമിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളെജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിസൽട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് നശിപ്പിക്കണമെങ്കിൽ ഹോട്ടലിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളുമൊത്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി സംഭവ൦ വീട്ടുകാരോട് പറയുകയും അവർ പൊലീസിന് പരാതി നൽകുകയുമായിരുന്നു.
Post A Comment: