ഇടുക്കി: മദ്യത്തിൽ വിഷം കലർത്തി നൽകി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലാകുന്നതിനു മുമ്പ് ജീവനൊടുക്കാൻ ശ്രമിച്ചു. അണക്കര നെറ്റിത്തൊഴു സത്യവിലാസം പവൻരാജിന്‍റെ മകൻ രാജ്‌കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലെ പ്രതി മണിയൻപെട്ടി സ്വദേശി പ്രവീൺ കുമാറാണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്നലെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രവീൺ കുമാറിനെ അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പ്രവീൺകുമാർ ആത്മഹത്യക്ക് ശ്രമിച്ച വിവരം അന്വേഷണ സംഘം മനസിലാക്കിയത്. ഇതോടെ കേസിൽ വഴിത്തിരിവാകുകയായിരുന്നു.
രാജ്കുമാർ മിസിങ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് അന്വേഷണ സംഘം സുഹൃത്ത് പ്രവീൺകുമാറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇരുവരും രാജ്കുമാറിനെ കാണാതാകുന്ന ദിവസം ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
എന്നാൽ കൊലപാതക വിവരം അറിഞ്ഞിട്ടാണ് പൊലീസ് വിളിപ്പിക്കുന്നതെന്ന് കരുതി പ്രതി ജീവനൊടുക്കാനായി കൈഞരമ്പ് മുറിക്കുകയായിരുന്നു. പിന്നീട് പിതാവിനൊപ്പമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയത്താണ് കൈത്തണ്ടയിലെ കെട്ട് പൊലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.
തിങ്കളാഴ്ച്ചയാണ് രാജ് കുമാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വണ്ടന്‍മേട് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ ദുരൂഹത തോന്നയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പു സ്വാമിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകായായിരുന്നു.
കൊല്ലപ്പെട്ട രാജ്കുമാറും പ്രതിയും കാട്ടിനുള്ളില്‍ മദ്യപിക്കാന്‍ പോയതായി മനസിലാക്കിയ പൊലീസ് കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനത്തിനുള്ളില്‍ രാജ്കുമാറിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി പ്രവീണിന്‍റെ സഹോദരിയുമായി രാജ്കുമാറിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അവിഹിത ബന്ധം കണ്ടെത്തിയ പ്രവീണ്‍ ഒരുമാസമായി രാജ്കുമാറിനെ കൊലപ്പെടുത്താന്‍ ആലോചിച്ചു വരികയായിരുന്നു.
14ന് ഇരുവരും മണിയന്‍പെട്ടിയിലുള്ള ഗ്രൗണ്ടില്‍വച്ച് കണ്ടു. രാജ്കുമാറിനെ കുടുക്കാന്‍ തന്ത്രപൂര്‍വം അടുത്തു കൂടിയ പ്രവീണ്‍ മദ്യപിക്കാന്‍ എന്ന വ്യാജേന ഇയാളെ ഒപ്പം കൂട്ടി. നെറ്റിത്തൊഴുവിലുള്ള ബിവറേജില്‍ നിന്നും മദ്യം വാങ്ങിയ ഇരുവരും തമിഴ്‌നാട് വനത്തില്‍ ചെന്ന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന രാജ്കുമാറിന് കൈയില്‍ കരുതിയ വിഷം കലര്‍ത്തിയ മദ്യം പ്രവീണ്‍ വായില്‍ ഒഴിച്ചു കൊടുക്കുകയായിരുന്നു.
മരണ വെപ്രാളത്തില്‍ കാനന പാതയിലൂടെ ഓടി വീട്ടിലേക്ക് വരാന്‍ ശ്രമിച്ച രാജ്കുമാറഇനെ പ്രവീണ്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി. പാറപ്പുറത്ത് അവശനിലയില്‍ വീണ രാജ്കുമാറിന്‍റെ മരണം ഉറപ്പ് വരുത്തുന്നതു വരെ അവിടെ കാവല്‍ നിന്നതിനു ശേഷം തിരികെ വീട്ടില്‍ എത്തുകയായിരുന്നു.
പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചത്. വണ്ടന്‍മേട് ഐ.പി. നവാസ്, സ്‌പെഷ്യല്‍ ടീമിലെ എസ്.ഐമാരായ സജിമോന്‍ ജോസഫ്, എം. ബാബു, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ്, ജോബിന്‍ ജോസ്, സുബിന്‍, ശ്രീകുമാര്‍, വണ്ടന്‍മേട് സ്റ്റേഷനിലെ എസ്.ഐമാരായ എബി ജോര്‍ജ്, ഡിജു, റജി കുര്യന്‍, ജെയിസ്, മഹേഷ്, സി.പി.ഒമാരായ ബാബുരാജ്, റാള്‍സ്, ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
16കാരിയെ പീഡിപ്പിച്ച 20 കാരനെ പൊലീസ് വെടിവച്ചു കൊന്നു
ദിസ്‌പൂർ: സ്‌കൂൾ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ബിക്കി അലി (20) എന്ന പ്രതി കൊല്ലപ്പെട്ടത്. അസമിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളെജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിസൽട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് നശിപ്പിക്കണമെങ്കിൽ ഹോട്ടലിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളുമൊത്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി സംഭവ൦ വീട്ടുകാരോട് പറയുകയും അവർ പൊലീസിന് പരാതി നൽകുകയുമായിരുന്നു.
Post A Comment: