കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയതിന് 15 കാരിക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം നടന്നത്. പരീക്ഷാ കേന്ദ്രത്തിനു മുന്നിൽ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്തായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നെങ്കിലും, ഭര്‍ത്താവായ പ്രതിക്ക് അത് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോയി തയ്യാറെടുപ്പ് തുടര്‍ന്നു.
പരീക്ഷ നടക്കുന്ന ദിവസം രാവിലെ പ്രതി പെണ്‍കുട്ടിയെ വിളിച്ച് പരീക്ഷ കേന്ദ്രം എവിടെയാണെന്ന് അന്വേഷിക്കുകയും അവിടേക്ക് എത്തുകയും ചെയ്‌തു . പെണ്‍കുട്ടിയോട് പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്ത് സംഭവിച്ചാലും പരീക്ഷ എഴുതുമെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹം ശേഷം പെണ്‍കുട്ടി പഠനം തുടര്‍ന്നതിനോട് ഇയാള്‍ക്ക് എതിര്‍പ്പായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
17 കാരിയോട് ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ
പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്.
ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.
Post A Comment: