ഇടുക്കി: ടൈലുമായി വന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഡ്രൈവറുടെ സഹായിക്ക് ഗുരുതര പരുക്ക്. നെടുങ്കണ്ടം ചേമ്പളത്തിനും- വട്ടപ്പാറയ്ക്കും ഇടയിൽ ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. നെടുങ്കണ്ടത്തേക്ക് ടൈലുമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.
ലോറിയിൽ നിന്നും വേര്‍പെട്ട കണ്ടെയ്‌നര്‍ സമീപത്തുള്ള പുത്തന്‍കാലായില്‍ അജേഷിന്‍റെ വീടിന് മുകളിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയില്‍ സഹായിയായി ഉണ്ടായിരുന്ന വരാപ്പുഴ പള്ളിപ്പറമ്പില്‍ ഷിനു(32)വിനാണ് പരുക്കേറ്റത്.
മറിഞ്ഞ ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറേയും സഹായിയേയും ലോറിയുടെ ഗ്ലാസ് തകര്‍ത്താണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്ക് കാര്യമായ പരുക്കുകളില്ല. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിനുവിനെ പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റി.
ചേമ്പളം സെന്‍റ് മേരീസ് എല്‍.പി സ്‌കൂളിന് സമീപത്തെ കൊടുംവളവിലാണ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഈ സമയം കുട്ടികളെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റിവിടുന്നതിനായി അജേഷ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ നിന്നതിന് തൊട്ടടുത്തായാണ് ലോറി മറിഞ്ഞത്.
നെടുങ്കണ്ടത്തെ പാട്ടത്തില്‍ മരിയന്‍ എന്‍റര്‍പ്രൈസസിലേക്ക് ടൈല്‍സുമായെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തില്‍ നിന്നും എത്തിയ കണ്ടെയ്‌നര്‍ കൊച്ചിയില്‍ നിന്നുമാണ് ലോറിയില്‍ ഘടിപ്പിച്ചത്. 1000 ബോക്‌സ് ടൈലുകളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇത് പൂര്‍ണമായും നശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വട്ടപ്പാറ മുതല്‍ ചേമ്പളം വരെ കുത്തിറക്കവും കൊടും വളവുകളുമാണുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ഇടുക്കിയിൽ വെള്ളിയാഴ്ച്ച എൽ.ഡി.എഫ് ഹർത്താൽ
ഇടുക്കി: സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച (ജൂൺ 10) ജില്ലാ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ പറഞ്ഞു. വ്യാഴം വൈകിട്ട് ജില്ലയിലെ നൂറ്‌കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
കോടതിവിധി ഇടുക്കി ജില്ലയിലെ തീവ്ര ജനവാസ മേഖലകളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളുടേയും 17 വന്യജീവി സങ്കേതങ്ങളുടേയും 3213 ചതുരശ്ര. കി. മീറ്റർ ഭൂപ്രദേശത്തിന് ചുറ്റുമാണ് ബഫർസോൺ ബാധകമായിട്ടുള്ളത്. ഇതിൽ ഏററവും കൂടുതൽ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്.
നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. ആനമുടിച്ചോല, പാമ്പാടുംചോല, ഇരവികുളം, കുറിഞ്ഞിമല, മതികെട്ടാൻ, പെരിയാർ തുടങ്ങിയ വനപ്രദേശം ചേർന്നുകിടക്കുന്നതിനാൽ ബഫർസോൺ ഒന്നായി മാറുകയും ജനജീവിതം അസാധ്യമാവുകയും ചെയ്യും. ഈ പ്രദേശത്ത് ജീവിക്കണമെങ്കിൽ പ്രത്യേക മാസ്‌റ്റർപ്ലാൻ തയാറാക്കി 26 ഇന മാർഗ നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടത്തിയ നീക്കങ്ങളിലൂടെയാണ് ബഫർസോൺ ഒരു കി. മീറ്ററായി ചുരുക്കിയത്. യുഡിഎഫ് ഭരണകാലത്ത് വി.ഡി സതീശനും ഹരിത എംഎൽഎമാരും ജില്ലകളിൽ നടത്തിയ സിറ്റിങ്ങുകൾക്കുശേഷം ബഫർസോൺ വർധിപ്പിക്കണമെന്ന ശുപാർശയാണ് നൽകിയത്.
അത്യന്തം ഗൗരവതരമായ ബഫർസോൺ പ്രശ്‌നത്തിലെങ്കിലും സംസ്ഥാനത്തെ പാർലമെന്‍റ് അംഗങ്ങൾ ഒരുമിച്ച് നിൽക്കുകയും സംസ്ഥാന സർക്കാരിനൊപ്പം നിന്ന് പോരാടുകയും വേണം. ഇക്കാര്യത്തിൽ അതിസൂക്ഷ്‌മതയോടെയും ജാഗ്രതയോടെയുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, നേതാക്കളായ സി.വി വർഗീസ്, ഷാജി കാഞ്ഞമല, ജോണി ചെരിവുപറമ്പിൽ, സിബി മൂലേ പറമ്പിൽ, വി.ആർ. സജി, വി.എസ് അഭിലാഷ് തുടങ്ങിയവർ പറഞ്ഞു.
Post A Comment: