www.superprimetime.com

Total Pageviews

45,136,844

Blog Archive

Search This Blog

Tags

Kerala (1790) Idukki (1753) Mostreaded (1612) Crime (1373) National (1192) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫ്രി‌ഡ്‌ജും വാഷിങ് മിഷനും വാങ്ങാൻ സ്വന്തം കുഞ്ഞിനെ വിറ്റു; 23 കാരി അറസ്റ്റിൽ

Share it:



ഇൻഡോർ: ഫ്രിഡ്‌ജും വാഷിങ് മെഷീനും വാങ്ങാനായി ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. ജൂൺ എട്ടിനാണ് യുവതി തന്‍റെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്ക് വിറ്റത്. കുഞ്ഞിന്‍റെ രണ്ടാനഛന്‍റെ നിര്‍ദേശപ്രകാരമാണ് ഷൈന ബി എന്ന യുവതി കുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അമ്മയെയും കുട്ടിയെ വാങ്ങിയ ആളെയും കൂട്ടുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

23 -കാരിയായ ഷൈന ബി ഇന്‍ഡോറിലെ ഗൗരി നഗറില്‍ താമസിക്കുന്ന അന്തര്‍ സിങ്ങുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു. അയാള്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ല. കുഞ്ഞിനെ കളഞ്ഞാല്‍ തന്നോടൊപ്പം താമസിക്കാമെന്ന് അയാള്‍ അവളോട് പറഞ്ഞു. അങ്ങനെ അയാളുടെ നിര്‍ദേശപ്രകാരം ഷൈന നവജാത ശിശുവിനെ വില്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന്, കുഞ്ഞിനെ 40 കിലോമീറ്റര്‍ അകലെയുള്ള ദേവാസില്‍ നിന്നുള്ള ലീന എന്ന സ്ത്രീയ്ക്ക് 5.5 ലക്ഷം രൂപയ്ക്ക് വിറ്റു. എന്നാല്‍, സംഭവം അറിഞ്ഞ പൊലീസ് യുവതി ഉള്‍പ്പെടെ അഞ്ച് പേരെ ഇന്‍ഡോറില്‍ വച്ച് അറസ്റ്റ് ചെയ്തു.  

ഷൈന ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വിശാല്‍ എന്ന അന്തര്‍ സിങ്ങിനൊപ്പം താമസിക്കാന്‍ തീരുമാനിക്കുന്നത്. കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യണമെന്ന് അന്തര്‍ സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് ഹിരാ നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സതീഷ് പട്ടേല്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ വില്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടതായും സതീഷ് കൂട്ടിച്ചേര്‍ത്തു. കുട്ടി ജനിച്ച് 15 ദിവസത്തിനകം അവര്‍ ലീനയ്ക്ക് വിറ്റു. കുട്ടിയെ വിറ്റ് രണ്ട് മാസത്തിന് ശേഷം മാത്രമാണ് ഒരു വിവരദാതാവ് വഴി പൊലീസ് ഈ സംഭവം അറിയുന്നത്.      

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ അന്തര്‍ സിങ്ങിന്‍റെ കൂടെയാണ് താമസിക്കുന്നതെന്നാണ് ഷൈന പറയുന്നത്. ഗര്‍ഭിണിയായതോടെ കുഞ്ഞിനെ സ്വീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും അവള്‍ പറയുന്നു. വീട്ടുടമ നേഹയുമായി യുവതി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന് ദേവാസ് ടൗണില്‍ താമസിക്കുന്ന സ്ത്രീയെ നേഹ ബ്രോക്കര്‍മാര്‍ വഴി കണ്ടെത്തിയെന്ന് ഓഫീസര്‍ പറയുന്നു. 

ജനിച്ച് ആഴ്ചകള്‍ക്ക് ശേഷം ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട സ്ത്രീ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരിക്കയായിരുന്നു. അപ്പോഴാണ് നേഹ അവളെ ഈ കാര്യം പറഞ്ഞ് സമീപിക്കുന്നത്. ഔദ്യോഗികമായി ദത്തെടുക്കുന്നത് സമയമെടുക്കുന്ന ഒരേര്‍പ്പാടായതിനാല്‍, കുഞ്ഞിനെ ഷൈനയുടെ അടുക്കല്‍ നിന്ന് വാങ്ങാന്‍ അവര്‍ തീരുമാനിച്ചു. 

അങ്ങനെ 5.5 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് പണം വാങ്ങി കുഞ്ഞിനെ നല്‍കി. പിന്നീട് ഈ പണം കൊണ്ട് ഷൈനയും പങ്കാളിയും വാങ്ങിയ മോട്ടോര്‍ സൈക്കിള്‍, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, അന്തര്‍ സിങ്ങിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോള്‍.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല. 

സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. 

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. 

Share it:

National

Post A Comment:

Also Read

10,000 രൂപക്ക് ബെറ്റ്; അഞ്ച് ഫുൾ വെള്ളം തൊടാതെ അകത്താക്കിയ 21 കാരൻ മരിച്ചു

ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭ