www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1369) National (1189) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കഴുത്തിനു കുത്തിയ ശേഷം പണവുമായി കടന്നു

Share it:



ഇടുക്കി: സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കുത്തി പരുക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപയുമായി കടന്നു. ഇരട്ടയാറ്റിലാണ് സംഭവം നടന്നത്. എഴുകുംവയൽ മാക്കൽ സിജോ (32) ആണ് ആക്രമിക്കപ്പെട്ടത്. ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവിനെതിരെയാണ് സിജോ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.  

യുവാവ് സിജോയുമായി അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ആക്രമിച്ചശേഷം പണം കവരുകയായിരുന്നു. മറ്റൊരാളുടെ കൈവശമുള്ള സ്വര്‍ണം വാങ്ങാനായി 30ന് വൈകിട്ട് ഏഴോടെ പള്ളിക്കാനത്ത് എത്താനാണ് ആവശ്യപ്പെട്ടത്.

അതുപ്രകാരം സിജോ എത്തിയപ്പോള്‍ കഴുത്തിനും കൈയിലും കുത്തി പരുക്കേല്‍പിച്ചശേഷം പണവുമായി രക്ഷപെടുകയായിരുന്നു. തങ്കമണി പൊലീസിൽ സിജോ പരാതി നൽകിയിട്ടുണ്ട്. അക്രമി രക്ഷപെട്ടശേഷം സ്വയം കാര്‍ ഓടിച്ച് സിജോ വീട്ടില്‍ എത്തിക്കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിജോയെ പിന്നീട് പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പാലയിൽ കോളെജ് വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് ആസൂത്രിതമായി 

കോട്ടയം: പാലാ സെന്‍റ് തോമസ് കോളെജിൽ വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് ആസൂത്രിതമായി. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. നിഥിനയുടെ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. 

പരീക്ഷ എഴുതാനാണ് നിഥിനയും അഭിഷേകും കോളെജിൽ എത്തിയത്. തുടർന്ന് 11 മണിയോടെ അഭിഷേക് ആദ്യം പരീക്ഷാ ഹാളിൽ നിന്നും പുറത്തു വന്നു. തുടർന്ന് പുറത്തിറങ്ങിയ നിഥിനയുമായി അഭിഷേക് കോളെജ് ഗ്രൗണ്ടിനു സമീപത്തെ മാവിൻ ചുവട്ടിലേക്ക് പോയി. ഇവിടെ ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്നതും സുഹൃത്തുക്കളും കോളെജ് ജീവനക്കാരും കണ്ടിരുന്നു. 

ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിനിടെ അഭിഷേക് നിഥിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടറിനു സമാനമായ കട്ടി കുറഞ്ഞ കത്തിയാണ് അഭിഷേക് കരുതിയിരുന്നത്. കഴുത്തിൽ ആഴത്തിൽ ഇറങ്ങാൻ പാകത്തിന് നിഥിനയെ പിടിച്ചു നിർത്തിയാണ് കഴുത്ത് അറുത്തതെന്നാണ് വിവരം. 

മരണം ഉറപ്പിക്കാനായിരുന്നു അഭിഷേക് ഇങ്ങനെ ചെയ്‌തതെന്നാണ് കരുതുന്നത്. വീതി കുറഞ്ഞ ബ്ലേഡ് പോലുള്ള കത്തി ഇയാൾ കരുതിയത് കൊലപാതകം ആസൂത്രണം ചെയ്‌തതിനാലാണെന്നാണ് കരുതുന്നത്. 

ഇന്‍റർനെറ്റ് പോലുള്ള മാർഗങ്ങളിൽ നോക്കി പരിശീലനം ലഭിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. മുറിവേറ്റ് നിഥിന മോൾ വീഴുന്നത് കണ്ടതോടെ തന്നെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയും അതുവഴി വന്ന വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുറിവ് ആഴത്തിലുള്ളതായതിനാൽ രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു. 

അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം ആയിരുന്നെങ്കിൽ ഇത്ര ആഴത്തിൽ കഴുത്തിൽ മുറിവുണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്. കൃത്യമായി ആസൂത്രണം ചെയ്‌ത്, കഴുത്ത് മുറിയുമെന്ന് ഉറപ്പുള്ള രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതക ശേഷം രക്ഷപെടാൻ പോലും ഇയാൾ ശ്രമിച്ചതുമില്ല. നിഥിന മോൾ ചോരയിൽ പിടയുമ്പോൾ അഭിഷേക് സമീപത്തെ ബഞ്ചിലിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ ബലം പ്രയോഗിക്കാതെ തന്നെ ഇയാൾ പൊലീസ് ജീപ്പിലേക്ക് കയറുകയായിരുന്നു. 

Share it:

Idukki

Post A Comment: