ഇടുക്കി: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ ജാർഖണ്ഡ് സ്വദേശിനി മരിച്ചു. പാമ്പാടുംപാറയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന സോനമുനി മുറാണ്ടി (32)യാണ് മരിച്ചത്. വയറുവേദനയുമായി നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയായിരുന്നു മരണം.
സംഭവത്തിൽ ദുരൂഹ മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് ദിവാൻ ഹസ്‌തയ്ക്കൊപ്പമായിരുന്നു സോന താമസിച്ചിരുന്നത്. ഒരാഴ്ച്ച മുമ്പാണ് തോട്ടത്തിലെ പണിക്കായി ഭർത്താവിനൊപ്പം സോന പാമ്പാടുംപാറയിലെത്തിയത്. ജാർഖണ്ഡിൽ നിന്നും എത്തിയത് മുതൽ സോനയക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സോനക്ക് വയറുവേദന കടുത്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്നു
ഇടുക്കി: സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കുത്തി പരുക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപയുമായി കടന്നു. ഇരട്ടയാറ്റിലാണ് സംഭവം നടന്നത്. എഴുകുംവയൽ മാക്കൽ സിജോ (32) ആണ് ആക്രമിക്കപ്പെട്ടത്.
ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവിനെതിരെയാണ് സിജോ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. യുവാവ് സിജോയുമായി അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ആക്രമിച്ചശേഷം പണം കവരുകയായിരുന്നു. മറ്റൊരാളുടെ കൈവശമുള്ള സ്വര്‍ണം വാങ്ങാനായി 30ന് വൈകിട്ട് ഏഴോടെ പള്ളിക്കാനത്ത് എത്താനാണ് ആവശ്യപ്പെട്ടത്.
അതുപ്രകാരം സിജോ എത്തിയപ്പോള്‍ കഴുത്തിനും കൈയിലും കുത്തി പരുക്കേല്‍പിച്ചശേഷം പണവുമായി രക്ഷപെടുകയായിരുന്നു. തങ്കമണി പൊലീസിൽ സിജോ പരാതി നൽകിയിട്ടുണ്ട്. അക്രമി രക്ഷപെട്ടശേഷം സ്വയം കാര്‍ ഓടിച്ച് സിജോ വീട്ടില്‍ എത്തിക്കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിജോയെ പിന്നീട് പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.
Post A Comment: