കൊച്ചി: തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിന്‍റെ വലയിൽ വീണത് നിരവധി പ്രമുഖരാണ്. കബളിപ്പിക്കപ്പെട്ടവരിൽ മുൻ സംസ്ഥാന പൊലീസ് മേധാവി തുടങ്ങി സൂപ്പർ സിനിമാ താരങ്ങൾ വരെയുണ്ട്. ഇത്തരത്തിൽ ഒരു വലിയ പറ്റിക്കലിനാണ് ഗായകൻ എം.ജി. ശ്രീകുമാറും ഇരയായത്.
ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിങ്ങർ എന്ന പരിപാടിക്കിടെ എം.ജി. ശ്രീകുമാർ പിഷാരടിയുടെ ചോദ്യത്തിനു പറഞ്ഞ മറുപടിയാണ് സംഭവം. എം.ജി. ശ്രീകുമാറിന്‍റെ കൈയിൽ വലിയ ഒരു മോതിരം കിടക്കുന്നത് കണ്ടതോടെയാണ് മോതിരത്തെ കുറിച്ച് പിഷാരടി ചോദിച്ചത്.
മോൻസൺ എന്ന സുഹൃത്ത് തന്നതാണ് മോതിരമെന്നു പറയുന്ന ശ്രീകുമാർ, മോതിരത്തെകുറിച്ചും മോൻസണെ കുറിച്ചും പുകഴ്‌ത്തി സംസാരിക്കുന്നുമുണ്ട്. അതേസമയം മോൻസൺ എം.ജി. ശ്രീകുമാറിനു നൽകിയത് വെറും 300 രൂപ മാത്രം വിലയുള്ള ഡ്യൂപ്ലിക്കേറ്റ് മോതിരമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മോഹൻലാൽ മുതൽ പേളിമാണിവരെ മോൻസനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തിട്ടുണ്ട്. ഇവരിൽ പലരെയും ഇത്തരത്തിലെ ഡ്യൂപ്ലിക്കേറ്റ് സാധനം നൽകി മോൻസൺ വിദഗ്ദമായി കബളിപ്പിച്ചിട്ടുമുണ്ട്. മോഹൻലാലിനെ വീട്ടിൽ കൊണ്ടുവരാൻ മോൻസൺ ഒരു വ്യാപാരിക്ക് ഒരു മോതിരം നൽകിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള രാജവംശത്തിലെ പ്രധാനി ധരിച്ചിരുന്ന മോതിരമാണ് ഇതെന്നായിരുന്നു ഇയാൾ വ്യാപാരിയോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിനു വെറും 500 രൂപമാത്രമായിരുന്നുവിലയെന്ന് കണ്ടെത്തി.
പലർക്കും മോൻസൺ സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളൂരിലെ നാഷ്‌ണൽ മാർക്കറ്റിൽ നിന്ന് 100 മുതൽ 1000 രൂപയ്ക്ക് വരെ വാങ്ങിയവയായിരുന്നു. മോൻസന്‍റെ വാക്ക് വിശ്വസിച്ച് സാധനങ്ങൾ കൈപ്പറ്റിയ പലരും ഇപ്പോൾ അങ്കലാപ്പിലായിരിക്കുകയാണ്. എം.ജി. ശ്രീകുമാർ മോൻസന്‍റെ മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോ കാണാം
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ വെസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്.
Post A Comment: