കൊച്ചി: പാലാ ബിഷപ്പ് ഉയർത്തിയ ജിഹാദ് വിവാദത്തിനു പിന്നാലെ ആക്രമാഹ്വാന പ്രസംഗവുമായി വൈദികൻ. കുരിശിന്‍റെ വഴിയുടെ പതിനാല് സ്ഥലങ്ങളുടെ നിർമാണ പ്രവർത്തനം തടഞ്ഞതോടെയാണ് പുരോഹിതൻ ആലയത്തിൽ നടത്തിയ പ്രസംഗത്തിൽ ആക്രമത്തിന് ആഹ്വാനം ചെയ്യുന്നത്.
കൊല്ലം രൂപതയിലെ ചവറ തെക്കുംഭാഗം ഇടവക വികാരി രാജേഷ് മാർട്ടിനാണ് വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്. നൻമചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും കൈകൾ ചേദിച്ചു കളയുകയും ചെയ്യേണ്ടി വരുമെന്നാണ് ലളിതമായ ഭാഷയിൽ പുരോഗിതന്‍റെ ആഹ്വാനം.
ഇടവകയിലെ കുർബാനയ്ക്ക് മധ്യേയായിരുന്നു ഈ പ്രസംഗം. ഇതേ കുർബാനയിൽ പങ്കെടുത്ത അഡ്വ. ബോറിസ് പോളാണ് വൈദികന്‍റെ വിവാദ പ്രസംഗം പുറത്തു വിട്ടത്. ഫെയ്‌സ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തതോടെ വളരെ വേഗം ഇത് ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ബോറിസ് പോളിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
പാതിരി വക മനോഹരമായ കൊലവിളി!
കൊല്ലം രൂപതയിലെ ചവറതെക്കുംഭാഗം ഇടവകപ്പാതിരി രാജേഷ് മാർട്ടിൻ അതി മനോഹരമായി പളളിയിൽ നിന്ന് കൊലവിളി നടത്തുന്നത് കേൾക്കുക.
ഇത് കേട്ടിട്ട് ആമേൻ ചൊല്ലി പള്ളിയിൽ നിന്ന് മിണ്ടാതെ ഇറങ്ങിപ്പോയ കുഞ്ഞാടുകളെ ആദ്യം മടല് വെട്ടി തല്ലണം.
പള്ളിക്കുള്ളിൽ ഇത്തരം ഗുണ്ടായിസം നടത്തുന്നവൻ ളോഹയിട്ട് ചൊല്ലുന്ന പ്രാർത്ഥനകൾ ദൈവം കേൾക്കുമെന്ന് കരുതുന്ന മണ്ടശിരോമണികൾ ഉള്ള നാടാണിത്.
ഈ ഗൂണ്ടാപാതിരിയോട് പോയി തല കുമ്പിട്ട് കുമ്പസാരം നടത്തുന്നവരെ എന്ത് വിളിക്കണം?
ഇയാളെ നടപടിക്ക് വിധേയനാക്കാൻ മടിക്കുന്ന കൊല്ലം ബിഷപ്പ് റവ. പോൾ മുല്ലശ്ശേരി ഇയാൾക്ക് തുല്യനായ കുറ്റവാളി തന്നെ.
നിയമനടപടികളുടെ ഭാഗമായി സ്റ്റോപ് മെമോ കൊടുത്ത പഞ്ചായത്ത് സെക്രട്ടറിയും അന്വേഷിക്കാൻ ചെന്ന തഹസിൽദാരും പരാതി നൽകിയവരും ഇത് കേൾക്കുക....
നിങ്ങളുടെ പ്രവർത്തി നന്മക്കെതിരാകയാൽ നിങ്ങളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെടും,
കരങ്ങൾ ഛേദിക്കപ്പെടും,
നിങ്ങളുടെ കഴുത്തിൽ തിരികല്ല് കെട്ടി കടലിലെറിയപ്പെടും എന്നൊക്കെ പറയുന്ന ഈ പാതിരിക്കെതിരെ ഒരു പരാതി പോലീസിന് നൽകാൻ നട്ടെല്ലിനുറപ്പുണ്ടോ?
കേരള പോലീസ് ഇതൊക്കെ അറിയുന്നുണ്ടോ?!
-അഡ്വ ബോറിസ് പോൾ
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: