ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിച്ച പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കൽ തന്‍റെ തട്ടിപ്പ് പരമ്പരകൾക്ക് തുടക്കമിട്ടത് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ. വൈദിക പഠനത്തിനു പോയ മോൻസൺ സെമിനാരി ജീവിതം മതിയാക്കി നാട്ടിലെ പള്ളിയിൽ കപ്യാരായി സേവനം ചെയ്‌തിരുന്നു. ഇതിനിടെ കന്യാസ്ത്രീയുമായി കടന്ന മോൻസൺ എത്തിപ്പെട്ടത് ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു.
ഇവിടെ താമസിച്ചു വരവെയാണ് മോൻസൺ ആദ്യമായി തട്ടിപ്പുകൾക്ക് തുടക്കമിടുന്നതെന്നാണ് പുതിയ വിവരം. ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടുക്കിയിലെ തട്ടിപ്പുകൾക്ക് മോൻസൻ തുടക്കമിട്ടത്. നിരവധി പേർക്ക് പണം നഷ്‌ടമാകുകയും ചെയ്‌തു. എന്നാൽ അന്നും ഉന്നത ബന്ധമുണ്ടെന്നും മറ്റുമുള്ള മോൻസന്‍റെ വീമ്പിളക്കൽ കേട്ട് പറ്റിക്കപ്പെട്ടവർ പരാതിയുമായി രംഗത്തെത്തിയിരുന്നില്ല.
ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും മുംബൈയിൽ ഒരാളെ കൊലപ്പെടുത്തിയെന്നുമൊക്കെയുള്ള കഥകളും മോൻസൺ രാജകുമാരിയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ ഇയാളെ ഭീതിയോടെയാണ് എല്ലാവരും നോക്കിയിരുന്നത്. വിദേശ രാജ്യങ്ങളിൽ പതിവ് സന്ദർശകനാണ് താനെന്നാണ് ഇയാൾ ഇവിടെ പലരോടും പറഞ്ഞിരുന്നത്.
ഇലക്‌ട്രോണിക് സാധനങ്ങളുടെ പേരിൽ ഇടുക്കിയിൽ തുടങ്ങിയ ചെറിയ തട്ടിപ്പാണ് പിന്നീട് കേരളത്തെ തന്നെ നടുക്കുന്ന പുരാവസ്‌തു തട്ടിപ്പിലേക്ക് മോൻസണെ എത്തിച്ചതെന്നാണ് വിവരം. നാട്ടിൽ നിന്നും കന്യാസ്ത്രീയുമായി നാടുവിട്ട മോൻസൺ ഇടുക്കിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഇതിനിടെ മോൻസനൊപ്പം ഒളിച്ചോടിയ കന്യാസ്ത്രിയെ വൈദികൻ ഗർഭിണിയാക്കിയിരുന്നെന്ന വെളിപ്പെടുത്തലുമായി പൊതുപ്രവർത്തകൻ രംഗത്തെത്തിയിരുന്നു. ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു മോൻസന്‍റെ താവളമെന്നത് പിന്നീടാണ് പലരും അറിയുന്നത്. മോൻസൺ പിടിക്കപ്പെട്ടപ്പോളാണ് രാജകുമാരിയിലെ പലരും മോൻസനെ ഓർത്തെടുക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്ന പ്രതി പിടിയിൽ
ഇടുക്കി: ജ്വല്ലറി ഉടമയെ സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് പണം കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷി (35)നെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
ഇരട്ടയാറിലെ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെ ആക്രമിച്ചാണ് പ്രതി ആറ് ലക്ഷം രൂപയുമായി കടന്നത്. പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് സിജോയെ മനീഷ് വിളിച്ചു വരുത്തുകയായിരുന്നു. സെപ്റ്റംബർ 30നു നടന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തങ്കമണി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തങ്കമണി ഇൻസ്പെക്ടർ എ. അജിത്ത് , എസ്.ഐ അഗസ്റ്റിൻ, എ.എസ്.ഐ ജോസഫ്, രവീന്ദ്രൻ സന്തോഷ്, സീനിയർ സി.പി.ഒ വിനോദ്, രാജേഷ്, ലിജോ, രഞ്ജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ പക്കൽ നിന്നും മോഷണ മുതൽ കണ്ടെടുത്തിട്ടുണ്ട്.
Post A Comment: