ഇടുക്കി: കട്ടപ്പനയിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉപ്പുതറ പൊരികണ്ണി ചെമ്പേരിയിൽ പ്രഭാത് (ചക്കര-22) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ പ്രസാദാണ് മൊബൈൽ മോഷ്ടിച്ചത്. ഇയാൾ ഒളിവിലാണ്. മോഷ്ടിച്ച മൊബൈൽ ഉപ്പുതറയിലെ കടയിൽ വിൽപന നടത്തിയത് പ്രഭാതാണ്.
കഴിഞ്ഞ 12നായിരുന്നു സംഭവം. ഇടുക്കിക്കവല വെള്ളയാംകുടി റൂട്ടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ തൊഴിലാളികളുടെ മൊബൈലാണ് മോഷ്ടിച്ചത്. പ്രതികളെ കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈലിന്‍റെ ഇ.എം.ഇ.ഐ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ ഉപ്പുതറയിലെ കടയിലുണ്ടെന്ന് വിവരം ലഭിച്ചത്.
തുടർന്ന് സി.സി ടിവി ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. പ്രതിയുടെ പേരില്‍ പോക്‌സോ കേസുള്‍പ്പെടെ നിരവധി കേസുകളുണ്ട്. പ്രതിയുമായി എസ്.ഐ. കെ. ദിലീപ്‌കൂമാറിന്‍റെ നേതൃത്വത്തില്‍ ഉപ്പുതറയിലെ മൊബൈല്‍ കടയില്‍ തെളിവെടുപ്പ് നടത്തി. ഒരു മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐമാരായ സജിമോന്‍, തങ്കച്ചന്‍, ജോസ് വര്‍ക്കി, എ.എസ്.ഐ സൂബൈര്‍, ബേസില്‍, സി.പി.ഒ. സോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: