മുണ്ടക്കയം: പെരുവന്താനത്ത് ഉളി വയറ്റിൽ തറച്ച് ആശാരി മരിച്ച സംഭവം കൊലപാതകം. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസനാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് അജോയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. മരണത്തിനു തൊട്ടുമുമ്പും തന്നെ കുത്തിയത് സുഹൃത്താണെന്ന് ലിൻസൺ പറഞ്ഞിരുന്നില്ല.
ആശുപത്രി അധികൃതരോട് വീണപ്പോൾ ഉളി തറച്ചു കയറിയതാണെന്നാണ് പറഞ്ഞത്. ഇതിനാൽ തന്നെ കൊലപാതകമാണെന്ന സംശയം തുടക്കത്തിൽ ഇല്ലായിരുന്നു. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉളി തറച്ചു കയറിയതല്ല, കുത്തിയതാണെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ദേഹത്ത് അടിപിടിയുണ്ടായതിന്‍റെ പാടുകളുമുണ്ടായിരുന്നു. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതിയായ അജോ മരപ്പണിക്കാരനാണ്. വെള്ളിയാഴ്ച കാലത്ത് ഇയാളുടെ വര്‍ക്ക്ഷോപ്പിൽ വച്ച് ലിൻസണുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. വൈകീട്ട് വീണ്ടുമെത്തിയ ലിൻസണ് വഴക്കുണ്ടാക്കി. അത് അടിപിടിയിലെത്തുകയും അജോ ഉളിയെടുത്ത് കുത്തുകയുമായിരുന്നു.
ലിൻസണ് സാരമായി പരുക്കേറ്റെന്ന് മനസിലായ അജോ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അടിപിടിക്കിടെയാണ് കുത്തേറ്റതെന്ന കാര്യം രണ്ടാളും ഡോക്ടറിൽ നിന്ന് മറച്ചുവച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ അജോ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
നിർത്തിയിട്ടിരുന്ന ബസിൽ വച്ച് 16 കാരിയെ പീഡിപ്പിച്ചു; കണ്ടക്റ്റർ അറസ്റ്റിൽ
കൽപ്പറ്റ: നിർത്തിയിട്ടിരുന്ന ബസിൽ വച്ച് 16 കാരിയെ പീഡിപ്പിച്ച കണ്ടക്റ്റർ അറസ്റ്റിൽ. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് പൊലീസ് പിടികൂടിയത്. സ്വകാര്യ ബസിലെ കണ്ടക്റ്ററാണ് ഇയാൾ. അറസ്റ്റിലായ ഇയാൾക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ കുട്ടിയെ വീട്ടില്‍ നിന്ന് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശ നിലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
പിന്നീട് പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബൈജു പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Post A Comment: