ലണ്ടൻ: കീഴ് ശ്വാസമെന്ന് കേൾക്കുമ്പോഴേ മൂക്കത്ത് വിരൽ വക്കുന്നവരാണ് മലയാളികൾ. എന്നാൽ പറയാൻ തന്നെ നാണമാകുന്ന കീഴ് ശ്വാസം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഒരു യുവതി. ലഷ് ബൊട്ടാനിസ്റ്റ് എന്ന യുവതിയാണ് കീഴ് ശ്വാസം വിൽപനയിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്‍റർനെറ്റിലെ കീഴ്ശ്വാസ രാജ്ണ്ടജിയെന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.
ബ്രിട്ടീഷ് ടെലിവിഷനായ ചാനൽ 4 ലെ നടന്ന അഭിമുഖത്തിലാണ് ലഷ് തന്നെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതോടെ ലോകം മുഴുവൻ ലഷ് ന്‍റെ കീഴ് ശ്വാസ വിൽപന ശ്രദ്ധ നേടുകയായിരുന്നു. ഇത്തരത്തിൽ ഒരു സംഭവം മുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.
ഇന്‍റർനെറ്റിൽ വീഡിയോ കോൾ ചെയ്യവേ ഒരാൾ തന്നോട് കീഴ് ശ്വാസം വിടാമോയെന്ന് ചോദിച്ചതോടെയാണ് ഇത്തരം ഒരു ആശയത്തിലേക്ക് കടന്നതെന്ന് ലഷ് പറയുന്നു. കേൾക്കുമ്പോൾ അൽപം ജാള്യത തോന്നുമെങ്കിലും ഇത്തരം വീഡിയോകൾക്ക് ഇന്‍റർനെറ്റിൽ ആവശ്യക്കാർ ഏറെയാണെന്നും ഇവർ പറയുന്നു. തന്‍റെ ആദ്യ കീഴ് ശ്വാസ വീഡിയോ തന്നെ ഏറ്റവും ജനപ്രിയ വീഡിയോകളിൽ ഒന്നായി മാറിയതും ലഷ് ചൂണ്ടിക്കാട്ടുന്നുണ്ട്.
മൂന്ന് വർഷമായി ഈ ബിസിനസ് ചെയ്യുന്നു. വീണ്ടും വീണ്ടും അഭ്യർഥനകൾ ലഭിക്കുന്നുണ്ട്. ആളുകൾ ഇതിനു പണം നൽകും. മികച്ച ഗുണനിലവാരമുള്ള കീഴ്ശ്വാസം പുറപ്പെടുവിക്കാൻ തന്‍റെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വീഡിയോ ആവശ്യപ്പെടുന്നവരുടെ ആവശ്യം അനുസരിച്ചാണ് പർമേസൻ ചിക്കൻ കഴിക്കണോ, മോസറെല്ലോ ചീസ് കഴിക്കണോയെന്നൊക്കെ തീരുമാനിക്കുന്നത്.
പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുന്ന ലാക്‌ടോസ് ഇൻട്രോളറന്‍റ് എന്ന അവസ്ഥയും ലഷിനുണ്ട്. ഇത് ഒടുവിൽ കീഴ്ശ്വാസമായി പരിണമിക്കും. 175 ഡോളർ വരെയാണ് തന്‍റെ കീഴ്ശ്വാസ വീഡിയോയ്ക്ക് ലഷ് ഈടാക്കുന്നത്. ഒരു ദിവസം ഇത്തരത്തിൽ 4000 ഡോളർ വരെ സമ്പാദിച്ചിട്ടുണ്ടെന്നും ലഷ് പറയുന്നു. ഇതുവരെ 25,000 ഡോളറിൽ (18.5 ലക്ഷം) അധികം താൻ ഇത്തരത്തിൽ നേടിയിട്ടുണ്ട്.
മൈക്രോഫോണിനു മുമ്പിൽ കീഴ്ശ്വാസം വിട്ടാണ് തന്‍റെ വീഡിയോ തയാറാക്കുന്നത്. കുപ്പികളിൽ കീഴ്ശ്വാസം നടത്തി അത് വിൽപന നടത്തിയും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട കോലുമിഠായിയിൽ കീഴ്ശ്വാസം ചെയ്‌തും ലഷ് പണം സമ്പാദിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: