ഉദുമ: മൊബൈൽ ഫോണിൽ ബന്ധം സ്ഥാപിച്ച് പുരുഷൻമാരെ വലയിലാക്കി കിടപ്പറ രംഗം ചിത്രീകരിച്ച് പണം തട്ടുന്ന യുവതികളടക്കമുള്ളവരുടെ സംഘം പിടിയിൽ. കാസർകോഡ് മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പന്നന്നൂർ സ്വദേശി ഇഖ്‌ബാൽ, സാജിത എന്നിവരെയാണ് ഹൊസ്‌ദൂർഗ് പൊലീസ് പിടികൂടിയത്. കൊച്ചി കടവന്ത്ര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കൂട്ടത്തിൽപെട്ട സാജിത നിരവധി പേരെ ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയിട്ടുണ്ട്.
സമാനമായി നിരവധി കേസുകളും ഇവർക്കെതിരെ നിലവിലുണ്ട്. കടവന്ത്ര സ്വദേശിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ചതും സാജിതയായിരുന്നു. തുടർന്ന് ഓഗസ്റ്റ് രണ്ടിന് കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വലുത്തി. ഇവിടെ വച്ച് ഇയാളുമായി കിടപ്പറയിൽ ബന്ധപ്പെട്ട സാജിത ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളെ ഉപയോഗിച്ച് പകർത്തി.
തുടർന്ന് ഇവ കാണിച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. 3.75 ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും പരാതിക്കാരൻ നൽകി. എന്നാൽ വീണ്ടും ഭീഷണി തുടർന്നതോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: